ലങ്കയെ കടത്തി വെട്ടി ഓസ്‌ട്രേലിയ; കുതിപ്പ് ആഷസ് ജയത്തിന്റെ ബലത്തില്‍

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറി ഓസ്‌ട്രേലിയ. മെല്‍ബണില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി കീഴടക്കിയ കംഗാരുപ്പട ഏഷ്യന്‍ പ്രതിനിധികളായ ശ്രീലങ്കയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഷസ് പരമ്പര ഓസീസ് നിലനിര്‍ത്തിയിരുന്നു.

ആഷസിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ചതോടെ 100 ശതമാനം പോയിന്റും ഓസ്‌ട്രേലിയ പോക്കറ്റിലാക്കി. 36 പോയിന്റ് ഇപ്പോള്‍ ഓസീസിന്റെ അക്കൗണ്ടിലുണ്ട്. ശ്രീലങ്കയുടെ പോയിന്റ് ശരാശരിയും നൂറ് ശതമാനമാണ്. എന്നാല്‍ അവര്‍ക്ക് 24 പോയിന്റുകളേയുള്ളൂ.

പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 36 പോയിന്റുകളുണ്ട്; ശരാശരി 76 ശതമാനം. നാല് ടെസ്റ്റുകളിച്ച പാക് ടീം മൂന്നില്‍ ജയിച്ചെങ്കിലും ഒരെണ്ണത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശരാശരി 58.33 ശതമാനമാണ്. ആറു ടെസ്റ്റുകളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി 42 പോയിന്റ് ഇന്ത്യയുടെ സമ്പാദ്യം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും