'ആദ്യം അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം'; ഏഷ്യാ കപ്പ് തോല്‍വിയില്‍ ബാബര്‍

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതെന്നതിനോട് പ്രതികരിച്ച് പാക് നായകന്‍ ബാബര്‍ അസം. കളിയില്‍ മോശം ഫീള്‍ഡിംഗിലൂടെയും മറ്റും അമിതമായി വഴങ്ങിയ റണ്‍സ് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടിയ ബാബര്‍ ലങ്കയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും മറന്നില്ല.

‘ഗംഭീര ക്രിക്കറ്റ് കാഴ്ചവെച്ചതിന് ശ്രീലങ്കയ്ക്ക് അഭിനന്ദനം. ആദ്യ എട്ടോവറില്‍ അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം. എന്നാല്‍ രാജപക്സെ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ വളരെ മികച്ചതായിരുന്നു. ദുബായില്‍ കളിക്കുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് കരുത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. നന്നായിയാണ് തുടങ്ങിയത്.’

‘എന്നാല്‍ അധികമായി വഴങ്ങിയ 20-25 റണ്‍സും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി. എന്നാല്‍ ഈ തോല്‍വിയിലും ഞങ്ങള്‍ക്ക് പോസിറ്റീവായി നിരവധി കാര്യങ്ങളുണ്ട്. ഫൈനലില്‍ ഫീല്‍ഡിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ റിസ്വാന്‍, നസീം, നവാസ് എന്നിവര്‍ വലിയ പോസിറ്റീവായി മാറി. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എന്നാല്‍ പിഴവുകള്‍ പരമാവധി കുറക്കുക എന്നതിലാണ് കാര്യം’ ബാബര്‍ പറഞ്ഞു.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്‌സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാക്കിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം