Asia Cup 2025: ബാബറും റിസ്വാനും എന്തുകൊണ്ട് തഴയപ്പെട്ടു?; മൗനം വെടിഞ്ഞ് പിസിബി ചെയർമാൻ

ദേശീയ ക്രിക്കറ്റ് ടീമിലെ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വളരെ കുറഞ്ഞ പങ്കേയുള്ളൂവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ക്രിക്കറ്റ് കളിക്കാരായ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും 2025 ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്റെ 17 അംഗ ടീമിൽ ഉൾപ്പെടുത്താതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

പാകിസ്ഥാനിലേക്ക് തിരഞ്ഞെടുക്കേണ്ട കളിക്കാരെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ഉപദേശക സമിതിയും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നടക്കുന്നതെന്ന് നഖ്‌വി വ്യക്തമാക്കി. പിസിബിയുടെ ദീർഘകാല ദർശനം കഴിയുന്നത്ര വളർന്നുവരുന്ന പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണെന്ന് നഖ്‌വി വിശദീകരിച്ചു,

“ഒന്നാമതായി, കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതിലും അവരെ പുറത്താക്കുന്നതിലും എനിക്ക് ഒരു ശതമാനം പോലും പങ്കില്ല. ഞങ്ങൾക്ക് ഒരു സെലക്ഷൻ കമ്മിറ്റിയും പിന്നീട് ഒരു ഉപദേശക സമിതിയും ഉണ്ട്; അവരെല്ലാം ഒരുമിച്ച് ഇരിക്കുന്നു. പ്രക്രിയ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നു – 8-10 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചകൾ, ചിലപ്പോൾ 2-3 ദിവസം വരെ. തീർച്ചയായും, ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് നല്ല കൈകളിലാണ്; എല്ലാ പ്രൊഫഷണലുകളും അവിടെയുണ്ട്.” നഖ്‌വി പറഞ്ഞു.

ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ – അവർ എന്ത് തീരുമാനമെടുത്താലും അത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം, ഞാൻ അതിനെ പിന്തുണയ്ക്കും. ലഭ്യമായതെല്ലാം ഉപയോഗിച്ച്, ഞാൻ അത് മിനുസപ്പെടുത്തി മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ, ക്രിക്കറ്റിൽ കൂടുതൽ മത്സരം ഉണ്ടാകുന്നതിനും മികച്ചവരിൽ ഏറ്റവും മികച്ചവരെ മുന്നോട്ട് വരുയുകയും അവരെ വളത്തിയെടുക്കുന്നതിനുമാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”