Asia Cup 2025: “ഞങ്ങൾ ഒരു പ്രത്യേക ടീം, ഏത് ടീമിനെയും തോൽപ്പിക്കാൻ തയ്യാർ”: ഇന്ത്യ-പാക് ഫൈനലിനെക്കുറിച്ച് സൽമാൻ ആഗ

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ സ്ഥാനം ഉറപ്പിച്ചു. ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയാണ് പാകിസ്ഥാന്റെ എതിരാളികൾ. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

2025 ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരുടീമും മുഖാമുഖം വരുന്നത്. അതിൽ ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ഇന്ത്യ വിജയം നേടി. എന്നിരുന്നാലും, ഫൈനലിൽ തന്റെ ടീമിന്റെ വിജയത്തിൽ പാക് നായകൻ സൽമാൻ ആ​ഗയ്ക്ക് ആത്മവിശ്വാസമുണ്ട്.

“എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഏതൊരു ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. അവരെ തോൽപ്പിക്കാൻ ഞങ്ങൾ തയ്യാറായിരിക്കും,” ബം​ഗ്ലാദേശിനെതിരായ മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ സൽമാൻ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ കളിക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. “ഇത്തരത്തിലുള്ള മത്സരങ്ങളിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു പ്രത്യേക ടീമാണ്. ഹാരിസും ഷഹീനും മികച്ച രീതിയിൽ പന്തെറിഞ്ഞു, പക്ഷേ ഫൈനലിൽ ഞങ്ങൾക്ക് മികച്ച പ്രകടനം ആവശ്യമാണ്. ആ മത്സരത്തിന് ഞങ്ങൾ തയ്യാറാകും.

ബാറ്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ പുതിയ പന്തിൽ നന്നായി പന്തെറിഞ്ഞാൽ ഞങ്ങൾ കളി ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഫീൽഡിംഗ് പരിശ്രമത്തിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം