ഏഷ്യാ കപ്പ് 2023: കൊമ്പൊടിഞ്ഞ് വമ്പന്മാര്‍, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പാകിസ്ഥാനും പുറത്തേക്ക്!

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തിങ്കളാഴ്ച ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തില്‍ തങ്ങളുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെടുത്താനുള്ള ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയ്ക്കായ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും 2023 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഹാരിസ് റൗഫും നസീം ഷായും വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടം നഷ്ടമാകും. ഇനി പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ തന്നെയും ഇരുവരുടെയും പങ്കാളിത്തം ഉറപ്പില്ല. ഹാരിസ് റൗഫ് ഈ ഏഷ്യാ കപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്.

അതേസമയം, പാകിസ്ഥാന്റെ ബോളിംഗ് ആക്രമണത്തില്‍ നിര്‍ണായകമായിരുന്ന നസീം ഷായ്ക്ക് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 49-ാം ഓവറില്‍ തോളിനേറ്റ പരിക്ക് കാരണം ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. പാകിസ്ഥാന്റെ വിജയിക്കാത്ത ചേസില്‍ രണ്ട് കളിക്കാര്‍ക്കും ബാറ്റിംഗിന് ഇറങ്ങാനും കഴിഞ്ഞില്ല. മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തു.

എന്നിരുന്നാലും, റൗഫിനെയും നസീമിനെയും ബാറ്റിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍കരുതല്‍ നടപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേസര്‍മാരായ ഷാനവാസ് ദഹാനിയെയും സമാന്‍ ഖാനെയും ബാക്കപ്പുകളായി പിസിബി വിളിച്ചിട്ടുണ്ട്. എന്നിരുന്നാലും കീ പ്ലേയേഴ്സിന്‍റെ അസാന്നിധ്യം പാകിസ്ഥാനെ മൊത്തത്തില്‍ ബാധിക്കും എന്നതില്‍ സംശയമില്ല.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം