സച്ചിന്റെ പാതയില്‍ അര്‍ജുന്‍; രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ഗോവയ്ക്കായി സെഞ്ച്വറി നേടി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 195 ബോളുകള്‍ നേരിട്ട അര്‍ജുന്‍ രണ്ട് സിക്‌സും 15 ഫോറും സഹിതം 112* റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്.

ഗോവയ്ക്കായി സുയാഷ് പ്രഭുദേശായിയും സെഞ്ച്വറി നേടി. 357 ബോള്‍ നേരിട്ട താരം 25 ഫോറുകളുടെ അകമ്പടിയില്‍ 172 റണ്‍സെടുത്ത് അര്‍ജുനൊപ്പം ബാറ്റിംഗ് തുടരുകയാണ്. ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന ശക്തമായ നിലയിലാണ്.

കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് അര്‍ജുന്‍ മുംബൈ ടീം വിട്ടു ഗോവയിലേക്കു ചേക്കേറിയത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഹരിയാന, പുതുച്ചേരി ടീമുകള്‍ക്കെതിരെ 2 മത്സരം മാത്രമാണ് ഇരുപത്തിരണ്ടുകാരനായ ഇടംകൈ പേസര്‍ക്കു ലഭിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈ ഇന്ത്യന്‍സിലാണു അര്‍ജുന്‍ തുടരുന്നത്. പക്ഷേ ഇതുവരെ അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ചിട്ടില്ല.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ