ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിൻ്റെ ഒന്നാം ദിനത്തിലെ ആദ്യ രണ്ട് മാർക്വീ സെറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) യുടെ ലേല മേശ മേശയിലെ പ്രകടനത്തിൽ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും അസ്വസ്ഥത പ്രകടിപ്പിച്ചു. കെ.എൽ രാഹുലിനായി ആർസിബി ശ്രമിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ഒടുവിൽ 14 കോടി രൂപക്ക് രാഹുലിനെ ഡൽഹി സ്വന്തമാക്കി.

ഏറ്റവും ഉയർന്ന രണ്ടാമത്തെ പേഴ്‌സ് ബാക്കിയുള്ള ഫ്രാഞ്ചൈസിയായി ലേലത്തിൽ പ്രവേശിച്ചെങ്കിലും, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ കളിക്കാർക്കായി അവർ ബിഡ് ചെയ്യാൻ ശ്രമിച്ചില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയെ ആർസിബിയുടെ ലേലത്തിലെ തന്ത്രങ്ങൾ ഞെട്ടിച്ചു. വളരെ മോശം പ്രകടനമാണ് ടീം നടത്തിയത് എന്നാണ് ഉത്തപ്പ പറഞ്ഞത്:

“കെകെആർ, സിഎസ്കെ, ആർസിബി എന്നിവയാണ് എൻ്റെ പ്രിയപ്പെട്ട മൂന്ന് ടീമുകൾ. ഞാൻ മൂന്ന് ടീമുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഒരു പ്രാദേശിക ബെംഗളൂരു പയ്യൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ആശയക്കുഴപ്പത്തിലാണ്. നിങ്ങൾക്ക് എങ്ങനെയാണ് രണ്ടാമത്തെ വലിയ പേഴ്‌സ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്തത് ”ഉത്തപ്പ പറഞ്ഞു.

“ആർസിബി ആരാധകനായ എനിക്ക് നിരാശയുണ്ട് .ലേലത്തിൽ വലിയ പ്രതീക്ഷയിലാണ് ഞാൻ നിന്നത്. എന്നാൽ അവയുടെ വിളികൾ ഒന്നും കാര്യമായി ഒത്തില്ല. ഒരുപാട് മികച്ച താരങ്ങൾ വന്ന ലേലത്തിൽ ആർസിബി കാര്യമായ ശ്രമങ്ങൾ നടത്തിയില്ല. ഇത് നിരാശപ്പെടുത്തുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർക്ക് ഉൾപ്പടെ ഉള്ള താരങ്ങൾക്കായി ആർസിബി ശ്രമിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടാകാതെ പോയതും സിറാജിനെ നിലനിർത്താതെ പോയതും ആരാധകർക്ക് കലിപ്പായി.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി