അവനില്ലെന്ന് ഓര്‍ത്ത് സന്തോഷിക്കണ്ട, പകരം പത്ത് പേരെ വേണേലും പാകിസ്ഥാന്‍ ഇറക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമിത് മിശ്ര

ഏകദിന ലോകകപ്പില്‍ നസീം ഷായുടെ അഭാവം പാകിസ്താനെതിരേ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കില്ലെന്നു മുന്‍ സ്പിന്നര്‍ അമിത് മിശ്ര. നസീം ഇല്ലെങ്കില്‍ പകരം അതേ കഴിവുള്ള മറ്റൊരു ഫാസ്റ്റ് ബോളറെ കൊണ്ടുവരാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ അനുഭവസമ്പത്തുള്ള ഒരാളെ ലഭിക്കുകയെന്നത് വെല്ലുവിളിയാവുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.

ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ അനുഭവസമ്പത്തിനു തീര്‍ച്ചയായും വലിയ പ്രാധാന്യമുണ്ട്. പക്ഷെ പാകിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് ഫാസ്റ്റ് ബോളര്‍മാരുടെ അഭാവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. ഞാന്‍ ദീര്‍ഘകാലമായി കളിച്ചുകൊണ്ടിരിക്കുകയും മത്സരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാരില്ലാതെ പാകിസ്ഥാനെ ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല.

എല്ലാ കാലത്തും മികച്ച ഫാസ്റ്റ് ബോളര്‍മാര്‍ അവര്‍ക്ക് ഉണ്ടായിരുന്നു. ബാറ്റര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവരുടെ കാര്യത്തില്‍ പാകിസ്ഥാന്‍ പലപ്പോഴും പതറിയിട്ടുണ്ടെങ്കിലും ഫാസ്റ്റ് ബോളിംഗില്‍ ഒരിക്കല്‍പ്പോലും ക്ഷീണമുണ്ടായിട്ടില്ല. 140-145 കിമി വേഗതയില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ പാകിസ്ഥാനുണ്ട്- മിശ്ര പറഞ്ഞു.

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തിനിടെയാണ് നസീമിന്റെ തോളിനു പരിക്കേറ്റത്. ഇതിനാല്‍ നസീമിന് ലോകകപ്പിന്റെ ആദ്യ ഭാഗം നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. നായകന്‍ ബാബര്‍ അസം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്