ഇന്ത്യയോടേറ്റ തോൽവി വലിയ നിരാശയുണ്ടാക്കി, എന്നാൽ പിന്നീട് അക്കാര്യം മനസിലുറപ്പിച്ചു, കിരീടനേട്ടത്തിന് ശേഷം വെളിപ്പെടുത്തി എയ്ഡൻ മാർക്രം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദ​ക്ഷിണാഫ്രിക്കയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് എയ്ഡൻ മാർക്രം തന്നെയായിരുന്നു. ക്യാപ്റ്റൻ ടെമ്പ ബാവുമയ്ക്കൊപ്പം മാർക്രം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് മത്സരത്തിൽ പ്രോട്ടീസിന് നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 282 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഓസീസിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടുകയായിരുന്നു. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത മാർക്രം പുറത്താവുമ്പോഴേക്കും പ്രോട്ടീസ് വിജയം ഉറപ്പിച്ചിരുന്നു. ഫൈനലിൽ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഐസിസി കിരീടം ലഭിച്ചിരിക്കുന്നത്. എറ്റവുമൊടുവിലായി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടായിരുന്നു അവർ തോറ്റത്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പൊരുതിവീണ പ്രോട്ടീസ് ടീം ഏഴ് റൺസിനാണ് തോറ്റത്. കയ്യെത്തുംദൂരത്ത് വച്ച് കിരീടം നഷ്ടമായതിൽ അന്ന് വലിയ നിരാശയാണ് ദക്ഷിണാഫ്രിക്കൻ ടീമിന് ഉണ്ടായത്.

ടി20 ലോകകപ്പ് ഫൈനൽ തോൽവിയെ കുറിച്ചും അത് എങ്ങനെ മോട്ടിവേറ്റ് ചെയ്തു എന്നതിനെ കുറിച്ചും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് ശേഷം മാർക്രം മനസുതുറന്നു. “കഴിഞ്ഞ രാത്രിയിൽ ട്വന്റി-20 ലോകകപ്പിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അന്ന് ഔട്ടായതിന് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നതും ഞാൻ ഓർത്തു. ഇനി അങ്ങനെ ഇരിക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു. ഫൈനലിൽ ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ അത് എനിക്കൊരു മോട്ടിവേഷനായി.

കഴിയുന്നിടത്തോളം സമയം ക്രീസിൽ നിൽക്കാനും ടീമിനായി കളി ജയിക്കാനും മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. നേട്ടങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാറില്ല”, മാർക്രം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ