ഇന്ത്യയോടേറ്റ തോൽവി വലിയ നിരാശയുണ്ടാക്കി, എന്നാൽ പിന്നീട് അക്കാര്യം മനസിലുറപ്പിച്ചു, കിരീടനേട്ടത്തിന് ശേഷം വെളിപ്പെടുത്തി എയ്ഡൻ മാർക്രം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദ​ക്ഷിണാഫ്രിക്കയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് എയ്ഡൻ മാർക്രം തന്നെയായിരുന്നു. ക്യാപ്റ്റൻ ടെമ്പ ബാവുമയ്ക്കൊപ്പം മാർക്രം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് മത്സരത്തിൽ പ്രോട്ടീസിന് നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 282 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഓസീസിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടുകയായിരുന്നു. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത മാർക്രം പുറത്താവുമ്പോഴേക്കും പ്രോട്ടീസ് വിജയം ഉറപ്പിച്ചിരുന്നു. ഫൈനലിൽ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഐസിസി കിരീടം ലഭിച്ചിരിക്കുന്നത്. എറ്റവുമൊടുവിലായി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടായിരുന്നു അവർ തോറ്റത്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പൊരുതിവീണ പ്രോട്ടീസ് ടീം ഏഴ് റൺസിനാണ് തോറ്റത്. കയ്യെത്തുംദൂരത്ത് വച്ച് കിരീടം നഷ്ടമായതിൽ അന്ന് വലിയ നിരാശയാണ് ദക്ഷിണാഫ്രിക്കൻ ടീമിന് ഉണ്ടായത്.

ടി20 ലോകകപ്പ് ഫൈനൽ തോൽവിയെ കുറിച്ചും അത് എങ്ങനെ മോട്ടിവേറ്റ് ചെയ്തു എന്നതിനെ കുറിച്ചും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് ശേഷം മാർക്രം മനസുതുറന്നു. “കഴിഞ്ഞ രാത്രിയിൽ ട്വന്റി-20 ലോകകപ്പിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അന്ന് ഔട്ടായതിന് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നതും ഞാൻ ഓർത്തു. ഇനി അങ്ങനെ ഇരിക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു. ഫൈനലിൽ ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ അത് എനിക്കൊരു മോട്ടിവേഷനായി.

കഴിയുന്നിടത്തോളം സമയം ക്രീസിൽ നിൽക്കാനും ടീമിനായി കളി ജയിക്കാനും മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. നേട്ടങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാറില്ല”, മാർക്രം പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ