കളി കഴിഞ്ഞാൽ തല്ലുണ്ടാക്കി ഷോ കാണിക്കാൻ നിൽക്കാതെ വീട്ടിൽ പോണം ; വിരാട്- ഗംഭീർ വഴക്കിൽ സെവാഗ്

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലക്നൗ സൂപ്പർ ജയന്റസും  തമ്മിലുള്ള മത്സരം നടന്നതിന് ശേഷം വിരാട്  കോഹ്ലിയും  ഗൗതം ഗംഭീറും തമ്മിലുള്ള വഴക്കും വാക്കുതർക്കവുമെല്ലാം രണ്ട് ദിവസമായി ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവ ചർച്ചാവിഷയമാണ്. എന്തിനാണ് ഇരുതാരങ്ങളും തമ്മിൽ വഴക്കിട്ടതെന്നും എന്തിനാണ് പരസ്പരം ഇത്ര ശത്രുതയെന്നും ഒക്കെയാണ് ആരാധകരുടെ ചോദ്യം.

ഇപ്പോഴിതാ ഇരുവരുടേയും കളിക്കളത്തിലെ സഭ്യമല്ലാത്ത പെരുമാറ്റത്തെ വിമർശിച്ച് ക്രിക്കറ്റ് ഐക്കൺ വീരേന്ദർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. ഗംഭീറിനൊപ്പം ഇന്ത്യയുടെ  ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒരാളായിരുന്നു സെവാഗ്. കോഹ്ലിക്കൊപ്പം അഞ്ച് വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെവാഗ് കളിച്ചിട്ടുണ്ട്.

കോഹ്ലിയും ഗംഭീറും മൈതാനത്ത് വഴക്ക് കൂടിയത് അവരെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളെ സ്വാധീനിക്കാൻ ഇടയുണ്ട്. ഇതെല്ലാം ഒരു നാഷണൽ ചാനലിലൂടെ ലോകം മുഴുവൻ കണ്ടു. താൻ കളി കഴിഞ്ഞ് ഉടൻ ചാനൽ മാറ്റിയിരുന്നു. അടുത്ത ദിവസം സോഷ്യൽ മീഡിയ വഴിയാണ് ഈ പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും   സെവാഗ് പറയുന്നു.

ജയിച്ച ടീം വിജയം ആഘോഷിക്കണം, തോറ്റ ടീം കളിക്കളം വിട്ടു പോണം, ഇതിനിടയിൽ എന്തിനാണ് ഈ അടിയും വഴക്കുമൊക്കെയെന്നും സെവാഗ് ചോദിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പിഴ ചുമത്തിയിട്ടുമാത്രം കാര്യമില്ല. കളികളിൽ നിന്ന് ഇവരെ വിലക്കണമെന്നും എങ്കിൽ മാത്രമേ ആവർത്തിക്കപ്പെടാതെ  ഇരിക്കുവെന്നും  സെവാഗ്  പറയുന്നു. ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾ ബിസിസിഐ എടുക്കണമെന്നും സെവാഗ് നിർദേശിക്കുന്നു.

.

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി