IPL 2025: ബിസിസിഐ കരിയര്‍ ഇല്ലാതാക്കിയ താരമാണ് അവന്‍, എന്നിട്ടും ഒരു ആവശ്യം വന്നപ്പോള്‍ അവനേയുണ്ടായുളളൂ, സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

ചെന്നൈക്കെതിരെ പഞ്ചാബ് കിങ്‌സ് വിജയിച്ചതില്‍ യുസവേന്ദ്ര ചഹലിന്റെ നാല് വിക്കറ്റ് പ്രകടനം നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. 19ാം ഓവറില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പുറത്താക്കിയാണ് ചഹല്‍ തുടങ്ങിയത്. തുടര്‍ന്ന് ദീപക് ഹുഡ, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് തുടങ്ങിയവരും ചഹലിന്റെ ഇരകളായി പവലിയനിലേക്ക് മടങ്ങി. അവസാന ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് 200 കടത്താനുളള ചെന്നൈയുടെ ശ്രമങ്ങളാണ് തന്റെ അതിഗംഭീര ബോളിങ്ങിലൂടെ ചഹല്‍ ഇല്ലാതാക്കിയത്. മൂന്ന് ഓവറുകള്‍ ഏറിഞ്ഞ ചഹല്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്.

മത്സരത്തിന് പിന്നാലെ ചഹലിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ പോലുമില്ലാത്ത ചഹല്‍ പഞ്ചാബിന് വേണ്ടി നടത്തിയ പ്രകടനത്തെ പ്രശംസിച്ചാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര എത്തിയത്‌. 18 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ ചഹലിനെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്.

“ഒരു ലെഗ് സ്പിന്നര്‍ ക്യാപ്റ്റന്റെ ബൗളറാണെന്ന് പൊതുവെ പറയാറുണ്ട്. യൂസി ചഹല്‍ തന്റെ രണ്ടാമത്തെ ഹാട്രിക് നേടി, അത് അസാധാരണമാണ്. അദ്ദേഹം തന്റെ നാല് ഓവര്‍ തികച്ച് എറിഞ്ഞിട്ടുണ്ടായിരുന്നില്ല. മൂന്ന് ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂ. അദ്ദേഹം പന്തെറിയാന്‍ വന്നപ്പോള്‍, ഒരു അധിക ഫീല്‍ഡര്‍ സര്‍ക്കിളിനുള്ളില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഒരു വലിയ ഗ്രൗണ്ടില്‍ പതുക്കെ പന്തെറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്‍പ്പം ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് ചാഹല്‍ കാണിച്ചു”.

“ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിക്കുന്നില്ല. ബിസിസിഐയുടെ ഒരു സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് പോലും ഇല്ലാത്ത കളിക്കാരനാണ് അദ്ദേഹം. എന്നിരുന്നാലും, പഞ്ചാബ് അവസരം കൊടുക്കുകയും അദ്ദേഹം അത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ തവണ മറ്റാരും ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയിട്ടില്ല”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി