ഒരു ശ്രീലങ്കന്‍ ആരാധകന്‍ ഒരുകുല ബൊഗെയ്ന്‍ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തില്‍

1994ലെ സിംഗര്‍ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ് മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി.
ആ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കന്‍ ടീമിന്റെ ആദ്യ 3 വിക്കറ്റുകള്‍ 65 റണ്‍സിനുള്ളില്‍ വീഴുകയും ചെയ്തു.

അവിടന്നങ്ങോട്ട് ഓപ്പണറായിരുന്ന റോഷന്‍ മഹാനാമക്കൊപ്പം, പിന്നീട് ക്രീസില്‍ എത്തിയ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും ചേര്‍ന്ന് ശ്രീലങ്കയുടെ സ്‌കോര്‍ 97/3 എന്ന നിലയിലേക്കും ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഇതിനിടെ ശ്രീലങ്കന്‍ ഇന്നിംഗ്സ് സ്ഥിരത കൈവരിക്കുന്ന സമയത്താണ് മഹാനാമക്ക് പരിക്കേല്‍ക്കുന്നത്.

ആ സമയത്ത് മഹാനാമയ്ക്ക് ഒരു റണ്ണറെ നല്‍കാന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സലിം മാലിക് സമ്മതിക്കുകയും ചെയ്തില്ല. അതേ തുടര്‍ന്ന് റിട്ടയേഡ് ഹര്‍ട്ടായി മഹാനാമയ്ക്ക് കളം വിടേണ്ടിയും വന്നു. ആ നിമിഷം മഹാനാമയ്ക്ക് പകരം കളത്തിലിറങ്ങിയ ഹഷന്‍ തിലകരത്നെ ഉറച്ച പിന്തുണയുമായി 62 പന്തില്‍ നിന്നും നേടിയ 39 റണ്‍സുമായി ക്യാപ്റ്റന്‍ അര്‍ജുനയ്ക്കൊപ്പം 116 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കൊണ്ട് ശ്രീലങ്കന്‍ ടീമിനെ 47.2 ഓവറില്‍ വിജയത്തിലേക്കുമെത്തിച്ചു.

ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ഒരു മികച്ച ഇന്നിംഗ്‌സ് കളിച്ച അര്‍ജുന രണതുംഗ 76 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 82 റണ്‍സുമായി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായി. ആ ഇന്നിങ്ങ്‌സിനിടെ, അര്‍ജുന രണതുംഗ തന്റെ അര്‍ദ്ധ സെഞ്ച്വറി നേടിയ നിമിഷം ഒരു കൗതുകരമായ കാര്യവും സംഭവിച്ചു.

ഒരു ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകന്‍ ഒരു കുല ബൊഗെയ്ന്‍ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തില്‍ പ്രവേശിക്കുകയും, അത് അര്‍ജുന രണതുംഗക്ക് സമര്‍പ്പിച്ച് കൊണ്ട് തങ്ങളുടെ വീര നായകന് ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് സിംഹളീസ് സ്‌പോര്‍ട്‌സ് മൈതാനം അന്ന് സാക്ഷ്യം വഹിക്കുകയുമുണ്ടായി..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും