''അപ്പോള്‍ മഹിഭായി അടുത്തേക്ക് വന്നു'' ട്വന്റി20 യില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ധോണിയുടെ പ്രതികരണത്തെ കുറിച്ച് ചഹല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച താരത്തിലേക്കുള്ള വളര്‍ച്ചയില്‍ സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവിനും ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയുടെ സ്വാധീനം ചെറുതൊന്നുമല്ല. ധോനിയ്ക്ക് കീഴില്‍ ചഹലും കുല്‍ദീപും നടത്തിയത് ഒന്നാന്തരം പ്രകടനങ്ങളായിരുന്നു. ധോനിയുടെ സാന്നിദ്ധ്യം പോലും അവരുടെ ജോലിയും സമ്മര്‍ദ്ദവും കുറച്ചിരുന്നു.

രവിചന്ദ്രന്‍ അശ്വിന്റെ ഒരു യു ട്യൂബ് ചാനല്‍ അഭിമുഖത്തില്‍ 2018 ലെ ഒരു ട്വന്റി20 മത്സരത്തിലെ അനുഭവം ഓര്‍മ്മിച്ചെടുക്കുകയാണ് യുസ്‌വേന്ദ്ര ചഹല്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഈ മത്സരത്തില്‍ 64 റണ്‍സായിരുന്നു ചഹല്‍ വഴങ്ങിയത്. ഈ കടുത്ത സ്‌പെല്ലില്‍ ആത്മവിശ്വാസം തകര്‍ന്നു നിന്നപ്പോള്‍ ധോനി അടുത്തുവന്ന് താരത്തിന് ആശ്വാസം പകര്‍ന്നു.

”അന്ന് ക്ലാസ്സന്‍ എന്നെ പാര്‍ക്കില്‍ മുഴുവനുമായി ഓടിച്ചു. അപ്പോള്‍ ധോനി എറൗണ്ട് ദി വിക്കറ്റിലേക്ക് മാറി എറിയാന്‍ പറഞ്ഞു. അങ്ങിനെ ചെയ്തപ്പോള്‍ അയാള്‍ എനിക്കിട്ട ഒരു സിക്‌സറും മിഡ്‌വിക്കറ്റിലൂടെ ഒരു ബൗണ്ടറിയൂം പറത്തി. ഈ സമയത്ത് ധോനി അടുത്തേക്ക് വന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒന്നുമില്ല. ഞാന്‍ പതിവ് പോലെ അടുത്തേക്ക് വന്നെന്നേയുള്ളൂ.” ചഹല്‍ പറഞ്ഞു

” ഇന്നു നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ നന്നായി ശ്രമിക്കുന്നുണ്ടെന്നും പക്ഷേ അത് സംഭവിക്കുന്നില്ലെന്നും എനിക്കറിയാം. അതില്‍ വിഷമിക്കേണ്ട. നിന്റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കൂ…അതുമതി.” താരം പറഞ്ഞു. ”ആ സമയത്ത് നിങ്ങളെ ആരെങ്കിലും ശകാരിച്ചാല്‍ നിങ്ങളുടെ ആത്മവിശ്വാസം പൂര്‍ണ്ണമായും താഴെപ്പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞു ഏകദിനത്തില്‍ നീ നന്നായി ചെയ്യുന്നതല്ലേ. ഇത് ഒരു മത്സരത്തിലല്ലേ സാരമില്ല. ക്രിക്കറ്റില്‍ ചിലപ്പോള്‍ നന്നാകും, ചിലപ്പോള്‍ മോശമാകും.” അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക