''അപ്പോള്‍ മഹിഭായി അടുത്തേക്ക് വന്നു'' ട്വന്റി20 യില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ധോണിയുടെ പ്രതികരണത്തെ കുറിച്ച് ചഹല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച താരത്തിലേക്കുള്ള വളര്‍ച്ചയില്‍ സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവിനും ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയുടെ സ്വാധീനം ചെറുതൊന്നുമല്ല. ധോനിയ്ക്ക് കീഴില്‍ ചഹലും കുല്‍ദീപും നടത്തിയത് ഒന്നാന്തരം പ്രകടനങ്ങളായിരുന്നു. ധോനിയുടെ സാന്നിദ്ധ്യം പോലും അവരുടെ ജോലിയും സമ്മര്‍ദ്ദവും കുറച്ചിരുന്നു.

രവിചന്ദ്രന്‍ അശ്വിന്റെ ഒരു യു ട്യൂബ് ചാനല്‍ അഭിമുഖത്തില്‍ 2018 ലെ ഒരു ട്വന്റി20 മത്സരത്തിലെ അനുഭവം ഓര്‍മ്മിച്ചെടുക്കുകയാണ് യുസ്‌വേന്ദ്ര ചഹല്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഈ മത്സരത്തില്‍ 64 റണ്‍സായിരുന്നു ചഹല്‍ വഴങ്ങിയത്. ഈ കടുത്ത സ്‌പെല്ലില്‍ ആത്മവിശ്വാസം തകര്‍ന്നു നിന്നപ്പോള്‍ ധോനി അടുത്തുവന്ന് താരത്തിന് ആശ്വാസം പകര്‍ന്നു.

”അന്ന് ക്ലാസ്സന്‍ എന്നെ പാര്‍ക്കില്‍ മുഴുവനുമായി ഓടിച്ചു. അപ്പോള്‍ ധോനി എറൗണ്ട് ദി വിക്കറ്റിലേക്ക് മാറി എറിയാന്‍ പറഞ്ഞു. അങ്ങിനെ ചെയ്തപ്പോള്‍ അയാള്‍ എനിക്കിട്ട ഒരു സിക്‌സറും മിഡ്‌വിക്കറ്റിലൂടെ ഒരു ബൗണ്ടറിയൂം പറത്തി. ഈ സമയത്ത് ധോനി അടുത്തേക്ക് വന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒന്നുമില്ല. ഞാന്‍ പതിവ് പോലെ അടുത്തേക്ക് വന്നെന്നേയുള്ളൂ.” ചഹല്‍ പറഞ്ഞു

” ഇന്നു നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ നന്നായി ശ്രമിക്കുന്നുണ്ടെന്നും പക്ഷേ അത് സംഭവിക്കുന്നില്ലെന്നും എനിക്കറിയാം. അതില്‍ വിഷമിക്കേണ്ട. നിന്റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കൂ…അതുമതി.” താരം പറഞ്ഞു. ”ആ സമയത്ത് നിങ്ങളെ ആരെങ്കിലും ശകാരിച്ചാല്‍ നിങ്ങളുടെ ആത്മവിശ്വാസം പൂര്‍ണ്ണമായും താഴെപ്പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞു ഏകദിനത്തില്‍ നീ നന്നായി ചെയ്യുന്നതല്ലേ. ഇത് ഒരു മത്സരത്തിലല്ലേ സാരമില്ല. ക്രിക്കറ്റില്‍ ചിലപ്പോള്‍ നന്നാകും, ചിലപ്പോള്‍ മോശമാകും.” അദ്ദേഹം പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ