കൃത്യമായി ശമ്പളം നൽകിയില്ല; ഒമ്പത് കമ്പനികൾക്കെ്എതിരെ നടപടിയെടുത്ത് ഒമാൻ

തൊഴിലെടുക്കുന്ന ഏതൊരാളുടേയും അവകാശമാണ് കൃത്യമായി കൂലി ലഭിക്കുക എന്നത്. അത് ലഭിക്കാതെ വന്നാൽ തൊഴിലാളിക്ക് നിയമസഹായം തേടാവുന്നതാണ്. തൊഴിൽ നിയമങ്ങൾ ഏറെ കർശനമായ ഒമാനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്ത തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ്.

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നൽകാതിരുന്ന ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം. നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പ് സ്ഥാപനങ്ങളില്‍ നടത്തി. പരിശോധനയിലാണ് ശമ്പള പ്രശ്നം കണ്ടെത്തിയത്. ഉടനടി തന്നെ കമ്പനികൾക്കെതിരെ നടപടി എടുക്കുകയായിരുന്നു.

രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പിലാണ് കൃത്യമായ ശന്രള വിതരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇത് പ്രകാരം
തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി