വി.എസിന്റെ ഭ്രാന്തന്‍ നായ; പിണറായിയുടെ നന്‍പന്‍; കേരളം വിട്ട യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കി കേരള കേഡറില്‍ നിന്ന് ഒഴിവായ യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്.

കര്‍ണാടക കേഡറിലേക്ക് മാറാനുള്ള അദേഹത്തിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.ബംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഇന്നലെ അദേഹം അദേഹം ചുമതലയേറ്റു. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ കര്‍ണാടകത്തിലേക്ക് മാറുകയായിരുന്നു.

കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് കേരള പോലീസ് ക്ഷമാപണം നടത്തിയിരുന്നു. 2020 മാര്‍ച്ച് 22നാണ് ജില്ലാ പോലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.

പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ യതീഷ് ചന്ദ്ര ലാത്തിചാര്‍ജ് നടത്തിയതും വിവാദമായിരുന്നു. ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അലന്‍ എന്ന കുട്ടി കുട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

അതിന് മുമ്പ് 2015ല്‍ യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷത്തിന്റെ ഉപരോധസമരത്തില്‍ നടത്തിയ ലാത്തിചാര്‍ജും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് ഭ്രാന്തന്‍ നായയെന്നാണ് വി എസ് അച്യുതാനന്ദന്‍, യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്.

പിന്നീട് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൊച്ചി ഡിസിപിയായി യതീഷ് ചന്ദ്രയെ നിയമിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് യതീഷ് ചന്ദ്ര ജനിച്ചത്. കര്‍ണാടകയില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം അദേഹം പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക കേഡറിലേക്ക് മാറ്റാനായി അദേഹം അപേക്ഷ നല്‍കിയത്.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ