തെളിവുകൾ ലഭിച്ചത് അടിവസ്ത്രത്തിൽ നിന്ന്, ജീവനെടുത്തത് അതിക്രൂരമായി ശ്വാസം മുട്ടിച്ചും കൈക്കോടാലി കൊണ്ടാക്രമിച്ചും, വയോധികയുടെ കൊലപാതകം തെളിഞ്ഞത് 28 വർഷങ്ങൾക്കിപ്പുറം

28 വർഷങ്ങൾക്കിപ്പുറം ഒരു കൊലപാതകക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പൊലീസ്.  ഇദാഹോയിലെ 84 കാരി സ്വവസതിയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിലാണ് കാൽ നൂറ്റാണ്ടിനു ശേഷം പ്രതിയെ സ്ഥിരീകരിക്കുന്നത്. 1995 ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ഇദാഹോയിലാണ് വിൽമ മോബ്ലി എന്ന 84കാരി വീടിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചും കൈക്കോടാലി കൊണ്ടുള്ള ആക്രമണത്തിലും കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ഡാനി ലീ കെന്നിസണ്‍ അടക്കം മൂന്ന് പേരെ പൊലീസ് സംശയിച്ചിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ അന്വേഷണത്തിന്റെ ഊർജ്ജം കുറയുകയും സംശയത്തിന് സാധുത നൽകുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാവാതെ വരികയും ചെയ്തിരുന്നു. അതിനിടെ പ്രതിയെന്ന് സംശയിച്ച ഡാനി ലീ കെന്നിസണ്‍ 2001ൽ ജീവനൊടുക്കിയിരുന്നു.

ഈയിടെ ലോക്കൽ പൊലീസ് കേസിൽ എഫ്ബിഐയുടെ സഹായം തേടി. തുടർന്ന് ഇദാഹോ പൊലീസ് ഫൊറന്‍സിക് സംഘം സൂക്ഷിച്ചിരുന്ന തെളിവുകൾ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് ഡാനി ലീ കെന്നിസണ്‍ തന്നെയാണ് വിൽമയെ കൊന്നതെന്ന് കണ്ടെത്തിയത്. ഇവരുടെ അടിവസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളാണ് മാച്ചായതായി കണ്ടെത്തിയത്.

2022ൽ ക്ലിന്‍റണ്‍ വാഗ്നെർ എന്ന ഉദ്യോഗസ്ഥനാണ് കേസ് വിവിധ വകുപ്പുകളുമായി ചേർന്ന് അന്വേഷിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍ കാലത്തില്‍ നിന്ന് വിഭിന്നമായി വിശദമായ ഡിഎന്‍എ പരിശോധനയാണ് സാംപിളുകളിൽ നടത്തിയത്. തിങ്കളാഴ്ചയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്.

ഡാനി ലീ കെന്നിസണ്‍ മരിച്ചതോടെ കേസിൽ കൂടുതൽ നടപടികൾക്ക് ഇനി സാധ്യതയില്ല. എങ്കിലും കേസിൽ സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ആശ്വാസകരമാവുന്നതാണ് നടപടി. വിൽമയുടെ കുടുംബാംഗങ്ങളെ പൊലീസ് കേസിന്റെ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ