6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; സ്വയം രാജ്യം വിടാനാണ് ഇത്തരമൊരു നടപടിയെന്ന് വിശദീകരണം

6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരായി തരംതിരിച്ചുകൊണ്ട് ട്രംപ് ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നു. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാനോ ആനുകൂല്യങ്ങൾ ലഭിക്കാനോ കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്യുന്ന നടപടിയാണിത്. ഈ കുടിയേറ്റക്കാരെ “സ്വയം നാടുകടത്താനും” സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകർച്ച നയങ്ങൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താൽക്കാലികമായി തുടരാനും അനുവാദം നൽകിയിരുന്നു.

അവർ നിയമപരമായി സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ നേടുകയും അത് ഉഓയോഗിച്ച് അവിടെ ഉപജീവനം നടത്തുകയും ചെയ്തു പോന്നു. സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്കുള്ള വരുമാനവും സംഭാവനകളും ട്രാക്ക് ചെയ്യുന്നത് ഉൾപ്പെടെ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ നമ്പറുകൾ ഉപയോഗിക്കുന്നു. ഈ കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതിലൂടെ, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽ നിന്നും അവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

ബൈഡൻ കാലഘട്ടത്തിലെ പരിപാടികൾ പ്രകാരം യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം, ഇതിൽ സിബിപി വൺ ആപ്പ് ഉപയോഗിച്ച 900,000-ത്തിലധികം കുടിയേറ്റക്കാരും ഉൾപ്പെടുന്നു. തിങ്കളാഴ്ച, സിബിപി വൺ ആപ്പ് ഉപയോഗിച്ച കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) റദ്ദാക്കിയിരുന്നു. ബൈഡൻ കാലഘട്ടത്തിൽ പ്രസിഡൻഷ്യൽ പരോൾ അധികാരത്തിന് കീഴിൽ ജോലി അനുമതിയോടെ രണ്ട് വർഷത്തേക്ക് യുഎസിൽ തുടരാൻ അവരെ അനുവദിച്ചിരുന്നു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ