ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ച ശനിയാഴ്ച പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആക്രമണം നടത്തിയത് യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യുഎസ് സൈനിക വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുന്ന രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.ഇറാന്‍ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച പറഞ്ഞിരുന്നു.

സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇറാന്‍തന്നെയാണെന്ന് നേരത്തേ യുഎസ് വാദിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിനു പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ നല്‍കിയിരുന്നു. സ്‌കൂളിനു സമീപത്തുള്ള ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക താവളത്തില്‍ യുഎസ് ആക്രമണം ഉണ്ടായ അതേസമയത്താണ് സ്‌കൂളിലും മിസൈല്‍ പതിച്ചത്. യുഎസ് സൈന്യം അബദ്ധത്തില്‍ സ്‌കൂള്‍ ആക്രമിച്ചെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.

150 ലധികം കുട്ടികള്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അടക്കം അപലപിച്ചിരുന്നു. ന്യായീകരിക്കാനാവാത്ത കുറ്റമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തെ വിളിച്ചത്. ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ ആക്രമിച്ചതാരാണെന്ന വിവരം ഉറപ്പിക്കാനാവു. അതേസമയം സ്‌കൂളില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാരണങ്ങള്‍ പ്രചരിക്കുമ്പോഴും തെളിവുകളുടെ അഭാവത്തില്‍ ഒന്നും സ്ഥിരീകരിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ കഴിഞ്ഞിട്ടില്ല.

ഇറാനില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് കൂട്ടസംസ്‌കാരമാണ് നടത്തിയത്.  തെക്കന്‍ ഇറാനിലെ മിനാബിലെ ഗേള്‍സ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട  വിദ്യാര്‍ഥിനികളുടെ സംസ്‌കാരതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.  മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇതാണെന്ന് പറഞ്ഞാണ് കൂട്ടകബറിന്റെ ചിത്രം ഇറാന്‍ മന്ത്രി പങ്കുവെച്ചത്.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

'അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്, തെറ്റ് തിരുത്തിയാൽ പി.കെ. ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാം: എൻ. എൻ. കൃഷ്ണദാസ്