ഗൂഗിൾ നിയമം ലംഘിച്ചുവെന്ന് യുഎസ് കോടതി; സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കിയെന്ന് കണ്ടെത്തൽ

ഗൂഗിൾ നിയമം ലംഘിച്ചുവെന്ന് യുഎസ് കോടതിയുടെ കണ്ടെത്തൽ. സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ പ്രധാന സെർച്ച് എഞ്ചിനായി മാറാനാണ് നിയമവിരുദ്ധമായും അനധികൃതമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഗൂഗിൾ ആൻ്റിട്രസ്റ്റ് നിയമം ലംഘിച്ചതെന്ന് യുഎസ് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.

ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ലഭ്യമാക്കാന്‍ വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ കോടികള്‍ അനധികൃതമായി നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെക്കുന്ന കണ്ടെത്തലാണിത്. ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍.

സാക്ഷി മൊഴികളും തെളിവുകളും ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമാണ് വിധി പറയുന്നതെന്നും ജഡ്ജി പറഞ്ഞു. പൊതുവായ തിരയൽ സേവനങ്ങളിൽ മാർക്കറ്റിൻ്റെ 89.2% വിഹിതവും ​ഗൂഗിളിനാണ്. മൊബൈൽ ഉപകരണങ്ങളിൽ 94.9% ആയി ഇത് വർദ്ധിച്ചിട്ടുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെർച്ച് എഞ്ചിൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇത് ജനപ്രിയമാണെന്ന് വാദിച്ച ഗൂഗിളിന് ഈ വിധി വൻ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിൻ്റെ സെർച്ച് എഞ്ചിൻ ലോകമെമ്പാടും പ്രതിദിനം 8.5 ബില്യൺ അന്വേഷണങ്ങളാണ് പ്രൊസസ്സ് ചെയ്യുന്നത്. ഇത് 12 വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേസില്‍ രണ്ടാംഘട്ട വാദം നടക്കും. ഇതിലായിരിക്കും ഗൂഗിളിനെതിരെ കോടതി നിയമനടപടിയെടുക്കുക. അതിനിടെ കോടതി വിധിയെ യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് പ്രശംസിച്ചു. ഒരു കമ്പനിയും നിയമത്തിന് മുകളിലല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അതേസമയം കേസില്‍ അപ്പീല്‍ നല്‍കാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!