റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍.
റഷ്യയ്ക്ക് നേരെ യുക്രൈന്‍ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ഒലൈന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയ്ന്‍ കടുത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നാല്‍പതോളം റഷ്യന്‍ വിമാനങ്ങള്‍ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെടുന്നു.

യുക്രൈന്‍ ആക്രമണ ശ്രമം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചു. യുക്രൈനില്‍ നിന്ന് ആക്രമണ ശ്രമം നടന്നെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി ചെറുത്തെന്നുമാണ് റഷ്യ വ്യക്തമാക്കിയത്. യുക്രൈന്റെ ആക്രമണത്തിന് റഷ്യ കനത്ത തിരിച്ചടി നല്‍കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇതോടെ യുദ്ധ സാഹചര്യം വീണ്ടും കനത്തേക്കുമെന്ന ആശങ്കയും സജീവമായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ യുക്രേനിയന്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 12 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെത്തുടര്‍ന്ന് യുക്രൈന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ മക്കൈഹൈലോ ദ്രപതി രാജിവച്ചെന്നും വിവരമുണ്ട്. റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പ്രസിഡന്റ് സെലന്‍സ്‌കി മേല്‍നോട്ടം വഹിച്ചതായി യുക്രേനിയന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാവിലെ കുറഞ്ഞത് നാല് റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ യുക്രേനിയന്‍ ആക്രമണം എങ്ങനെ സംഘടിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈനിലെസ്രാതസ്സുകള്‍ പ്രകാരം, ആദ്യം റഷ്യയിലേക്ക് എഫ് പി വി ഡ്രോണുകള്‍ അയക്കുകയും പിന്നീട് അവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം