ട്രംപ് ഭരണകൂടത്തിന്റെ വര്‍ക്ക് പെര്‍മിറ്റിലെ പുത്തന്‍ പരിഷ്‌കാരം, 1000 കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കൊപ്പം ആശ്രിതരുടെ ഭാവിയും തുലാസില്‍

യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ വര്‍ക്ക് പെര്‍മിറ്റ് നയമാറ്റം മൂലം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖകളുടെ(ഇഎഡി) ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ അനുവദിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ വര്‍ക്ക് പെര്‍മിറ്റുകളാണ് അവതാളത്തിലായിരിക്കുന്നത്. യഥാസമയം പുതുക്കി നല്‍കാത്തപക്ഷം നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പറയുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി മുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കൂ എന്നും യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ, പുതുക്കല്‍ അപേക്ഷകള്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന കാലം തൊഴിലാളികള്‍ക്ക് 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ പുതിയ നിയമം അനുസരിച്ച്, നിലവിലെ ഇഎഡി കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കലിന് അംഗീകാരം ലഭിക്കാത്ത ഏതൊരാളും ഉടന്‍ ജോലി നിര്‍ത്തണമെന്നാണ് തീര്‍പ്പ്.

ഇഎഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ഇഎഡി പുതുക്കല്‍ അപേക്ഷ ഫയല്‍ ചെയ്യാന്‍ എത്രത്തോളം കാലതാമസം എടുക്കുന്നോ അത്രത്തോളം അവര്‍ക്ക് തൊഴില്‍ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ വീഴ്ചയുണ്ടാകാമെന്നാണ് ഡിഎച്ച്എസ് ലാഘവത്തോടെ അറിയിച്ചിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളും ആശ്രിതരും വലിയ ആശങ്കയിലായി കഴിഞ്ഞു. ഇതിനകം തന്നെ ഇന്ത്യക്കാരില്‍ കുറച്ചധികം പേര്‍ ഗ്രീന്‍ കാര്‍ഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണ്. യുഎസ് വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരേയാണ്. കാരണം യുഎസില്‍ പ്രൊഫഷണല്‍ വിസയില്‍ ഏറ്റവും അധികം പേര്‍ എത്തിയിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി