അടുത്ത കോവിഡ് വകഭേദം ഒമൈക്രോണിനേക്കാൾ സാംക്രമികമായിരിക്കും, ഒരുപക്ഷേ മാരകമാകുമെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോൺ തരംഗത്തിന്റെ ശമനത്തോടെ ലോകം സാധാരണ നിലയിലേക്ക് മടങ്ങുകയാണ് എന്നാൽ അടുത്ത കോവിഡ് വകഭേദം അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ സാംക്രമികമായിരിക്കുമെന്നും ഒരുപക്ഷേ മാരകമായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എപ്പിഡെമിയോളജിസ്റ്റും കോവിഡ് -19 നെക്കുറിച്ചുള്ള സാങ്കേതിക നേതാവുമായ ഡോ മരിയ വാൻ കെർഖോവ്, കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ഭാവിയിലെ വകഭേദങ്ങൾ ഒമൈക്രോണിനേക്കാൾ ഒരു തരത്തിൽ കൂടുതൽ അപകടകരമാകുമെന്നും ഊന്നിപ്പറഞ്ഞു.

“ആശങ്കയുടെ അടുത്ത വകഭേദം കൂടുതൽ കരുത്തുനേടിയിട്ടുണ്ടാകും, അതായത് അതിന്റെ വ്യാപനം കൂടുതൽ ആയിരിക്കും, കാരണം അതിന് നിലവിൽ വ്യാപിക്കുന്നതിനെ മറികടക്കേണ്ടതുണ്ട്. ഭാവിയിലെ വകഭേദങ്ങൾ കൂടുതൽ കഠിനമായിരിക്കുമോ അല്ലയോ എന്നതാണ് വലിയ ചോദ്യം,” ഡോ വാൻ കെർഖോവ് പറഞ്ഞു.

അടുത്ത വകഭേദത്തിന് പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്നും വാക്സിനുകളുടെ ഫലപ്രാപ്തി കുറയമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഒമൈക്രോൺ തരംഗത്തിൽ കണ്ടതുപോലെ, കഠിനമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനാൽ കുത്തിവയ്പ്പ് നിർബന്ധമാണെന്നും വാൻ കെർഖോവ് പറഞ്ഞു.

“ശരിയായ ഇടപെടലുകളോടെ, കോവിഡ് -19 ന്റെ വ്യാപനം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ആ കുറഞ്ഞ വ്യാപനത്തിൽ പോലും, വാക്സിൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെടാത്ത ആളുകളിൽ അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് പെട്ടന്നുള്ള വ്യാപനം ഉണ്ടാകും, ”ഡോ വാൻ കെർഖോവ് കൂട്ടിച്ചേർത്തു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്