വ്യോമനിരോധന മേഖല ആവശ്യം അംഗീകരിച്ചില്ല; നാറ്റോയ്ക്ക് എതിരെ സെലന്‍സ്‌കി

നാറ്റോയ്ക്കെതിരെ ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമില്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. റഷ്യയുടെ കൂടുതല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പാശ്ചാത്യ സൈനിക സഖ്യത്തിന് അറിയാമായിരുന്നു. പുതിയ ആക്രമണങ്ങളും, നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും വ്യോമനിരോധന മേഖലയാക്കാന്‍ നാറ്റോ മനഃപൂര്‍വ്വം വിസമ്മതിച്ചുവെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഇത് ഉക്രൈനിലെ നഗങ്ങളിലും, ഗ്രാമങ്ങളിലും കൂടുതല്‍ ബോംബാക്രമണം നടത്താനുള്ള പച്ചക്കൊടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണം തടയാന്‍ ‘നോ-ഫ്ളൈ സോണ്‍’ ഏര്‍പ്പെടുത്താനുള്ള ഉക്രൈന്‍ അപേക്ഷകള്‍ വെള്ളിയാഴ്ചയാണ് നാറ്റോ നിരസിച്ചത്. അതേസമയം യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ സഖ്യകക്ഷികള്‍ പുടിന് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്ന് നാറ്റോ വ്യക്തമാക്കി. യുദ്ധം യൂറോപ്പിലേക്കു മുഴുവന്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണിത്.

വ്യോമ നിരോധന മേഖല അര്‍പ്പെടുത്തുന്നത് യൂറോപ്പില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ നടത്താനാണ് നാറ്റോ ശ്രമിക്കുന്നത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. കീവിലും, ഖര്‍ക്കീവിലും, ചെര്‍ണിവിലും റഷ്യ ആക്രമണം കടുപ്പിച്ചു. മരിയുപോള്‍ റഷ്യ തകര്‍ത്തതായി ഉക്രൈന്‍ പറഞ്ഞു. അതേസമയം സപ്രോഷ്യ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണ നടത്തിയെന്ന വാര്‍ത്ത റഷ്യ യു.എന്‍ രക്ഷാസമിതിയില്‍ നിഷേധിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് റഷ്യ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ