വ്യോമനിരോധന മേഖല ആവശ്യം അംഗീകരിച്ചില്ല; നാറ്റോയ്ക്ക് എതിരെ സെലന്‍സ്‌കി

നാറ്റോയ്ക്കെതിരെ ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമില്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. റഷ്യയുടെ കൂടുതല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പാശ്ചാത്യ സൈനിക സഖ്യത്തിന് അറിയാമായിരുന്നു. പുതിയ ആക്രമണങ്ങളും, നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും വ്യോമനിരോധന മേഖലയാക്കാന്‍ നാറ്റോ മനഃപൂര്‍വ്വം വിസമ്മതിച്ചുവെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഇത് ഉക്രൈനിലെ നഗങ്ങളിലും, ഗ്രാമങ്ങളിലും കൂടുതല്‍ ബോംബാക്രമണം നടത്താനുള്ള പച്ചക്കൊടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണം തടയാന്‍ ‘നോ-ഫ്ളൈ സോണ്‍’ ഏര്‍പ്പെടുത്താനുള്ള ഉക്രൈന്‍ അപേക്ഷകള്‍ വെള്ളിയാഴ്ചയാണ് നാറ്റോ നിരസിച്ചത്. അതേസമയം യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ സഖ്യകക്ഷികള്‍ പുടിന് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്ന് നാറ്റോ വ്യക്തമാക്കി. യുദ്ധം യൂറോപ്പിലേക്കു മുഴുവന്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണിത്.

വ്യോമ നിരോധന മേഖല അര്‍പ്പെടുത്തുന്നത് യൂറോപ്പില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ നടത്താനാണ് നാറ്റോ ശ്രമിക്കുന്നത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. കീവിലും, ഖര്‍ക്കീവിലും, ചെര്‍ണിവിലും റഷ്യ ആക്രമണം കടുപ്പിച്ചു. മരിയുപോള്‍ റഷ്യ തകര്‍ത്തതായി ഉക്രൈന്‍ പറഞ്ഞു. അതേസമയം സപ്രോഷ്യ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണ നടത്തിയെന്ന വാര്‍ത്ത റഷ്യ യു.എന്‍ രക്ഷാസമിതിയില്‍ നിഷേധിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് റഷ്യ വ്യക്തമാക്കി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും