കൊറോണ വൈറസിന് ഉമിനീര്‍കണങ്ങളിലൂടെ നാലു മീറ്റര്‍ അകലെ വരെ സഞ്ചരിക്കാം; വായുവില്‍ മണിക്കൂറുകളോളം തങ്ങി നിന്നേക്കാമെന്നും പഠനം

കൊറോണ വെെറസ് രോഗബാധിതരായ ആളുകളുടെ ഉമിനീര്‍കണങ്ങളിലൂടെ  13 അടി ദൂരത്തേക്കു വരെ ചെന്നെത്താന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഇതുപ്രകാരം ആശുപത്രി വാര്‍ഡുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മനുഷ്യര്‍ തമ്മില്‍ പാലിക്കേണ്ടുന്ന അകലം പരമാവധി രണ്ട് മീറ്ററാണ്. ഈ പഠനം പറയുന്നതനുസരിച്ചാണെങ്കില്‍ കുറഞ്ഞത് 4 മീറ്ററെങ്കിലും അകലം മനുഷ്യര്‍ പരസ്പരം പാലിച്ചിരിക്കണം.

ചൈനീസ് ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഠനത്തിന്റെ ഇപ്പോഴത്തെ നില പ്രാഥമിക തലത്തില്‍ മാത്രമാണ്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍‌ഷന്‍ എന്ന സ്ഥാപനം പുറത്തിറക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ബീജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ്–19 വാർഡിലെ ജനറൽ വാർഡിൽനിന്നും ഐസിയുവിൽ നിന്നുമുള്ള സാമ്പിളുകളാണ് ഇവര്‍ പരിശോധനയ്ക്കെടുത്തത്.

അതെസമയം, ഇത്രയും അകലെ എത്തുന്ന കുറഞ്ഞ തോതിലുള്ള വൈറസ്സുകള്‍ രോഗകാരിയാകണമെന്നില്ലെന്നും പഠനം പറയുന്നുണ്ട്. വൈറസ് കൂടുതലും വാർഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകർഷണ ബലം കൊണ്ടാകാം ഇതെന്നാണ് അനുമാനം. ഇക്കാരണത്താല്‍ തന്നെ നിലം അടക്കമുള്ള പ്രതലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ചെരിപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ചിരിക്കുന്നതായും കണ്ടെത്തി. ചെരിപ്പുകള്‍ പോലും വൈറസ് വാഹകരാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. വായുവില്‍ മണിക്കൂറുകളോളം ഈ വൈറസ് തങ്ങി നിന്നേക്കാമെന്നും പഠനം പറയുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ