റഷ്യന്‍ ആക്രമണം; കീവില്‍ നിന്ന് കണ്ടെത്തിയത് 1200-ലധികം മൃതദേഹങ്ങളെന്ന് ഉക്രൈന്‍

റഷ്യന്‍ അധിനിവേശത്തിന് ആരംഭിച്ചതിന് പിന്നാലെ കീവ് മേഖലയില്‍ നിന്ന് 1,200 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉക്രൈന്‍. ഉക്രൈന്‍ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ഉള്‍പ്പടെ കനത്ത ബോംബാക്രമണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ റഷ്യ നടത്തിയത്. ആറാഴ്ചയ്ക്കിടെ കൂടുതല്‍ ആളപായമുണ്ടായതായും ഉക്രൈന്‍ പറഞ്ഞു. ആക്രമണം ഭയന്ന് വലിയ വിഭാഗം ജനങ്ങള്‍ പലായനം ചെയ്തതായും ഉക്രൈന്‍ അധികൃതര്‍ പറഞ്ഞു.

ഖാര്‍ക്കീവില്‍ ഇന്നലെ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 10 സാധാരണ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഉക്രൈന് മുന്നില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത റഷ്യ സാധാരണക്കാര്‍ക്കെതിരെ യുദ്ധം തുടരുകയാണെന്ന് ഉക്രൈന്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന വ്യാവസായിക നഗരമായ ഡിനിപ്രോയില്‍ നടന്ന മിസൈല്‍ ആക്രമണങ്ങളില്‍ വിമാനത്താവളത്തിന് കനത്ത നാശമുണ്ടായി.

സാധാരണക്കാര്‍ക്ക് എതിരായ റഷ്യന്‍ ആക്രമണത്തെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ശക്തമായി അപലപിച്ചു. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാ കുറ്റവാളികളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

യുദ്ധം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഈസ്റ്റര്‍ ദിനത്തില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തില്‍ പോരാടാനും, നയതന്ത്ര തലത്തില്‍ സമാന്തരമായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണെന്ന് സെലന്‍സ്‌കി അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ