റഷ്യന്‍ ആക്രമണം; കീവില്‍ നിന്ന് കണ്ടെത്തിയത് 1200-ലധികം മൃതദേഹങ്ങളെന്ന് ഉക്രൈന്‍

റഷ്യന്‍ അധിനിവേശത്തിന് ആരംഭിച്ചതിന് പിന്നാലെ കീവ് മേഖലയില്‍ നിന്ന് 1,200 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉക്രൈന്‍. ഉക്രൈന്‍ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ഉള്‍പ്പടെ കനത്ത ബോംബാക്രമണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ റഷ്യ നടത്തിയത്. ആറാഴ്ചയ്ക്കിടെ കൂടുതല്‍ ആളപായമുണ്ടായതായും ഉക്രൈന്‍ പറഞ്ഞു. ആക്രമണം ഭയന്ന് വലിയ വിഭാഗം ജനങ്ങള്‍ പലായനം ചെയ്തതായും ഉക്രൈന്‍ അധികൃതര്‍ പറഞ്ഞു.

ഖാര്‍ക്കീവില്‍ ഇന്നലെ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 10 സാധാരണ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഉക്രൈന് മുന്നില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത റഷ്യ സാധാരണക്കാര്‍ക്കെതിരെ യുദ്ധം തുടരുകയാണെന്ന് ഉക്രൈന്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന വ്യാവസായിക നഗരമായ ഡിനിപ്രോയില്‍ നടന്ന മിസൈല്‍ ആക്രമണങ്ങളില്‍ വിമാനത്താവളത്തിന് കനത്ത നാശമുണ്ടായി.

സാധാരണക്കാര്‍ക്ക് എതിരായ റഷ്യന്‍ ആക്രമണത്തെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ശക്തമായി അപലപിച്ചു. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാ കുറ്റവാളികളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

യുദ്ധം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഈസ്റ്റര്‍ ദിനത്തില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തില്‍ പോരാടാനും, നയതന്ത്ര തലത്തില്‍ സമാന്തരമായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണെന്ന് സെലന്‍സ്‌കി അറിയിച്ചു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി