യുഎസ് മുന്നോട്ട് വെച്ച ഉക്രൈയ്‌നുമായുള്ള വെടിനിർത്തൽ ആശയത്തെ പിന്തുണച്ച് റഷ്യ; പക്ഷേ വിശദാംശങ്ങൾ ക്രമീകരിക്കേണ്ടതുണ്ടെന്ന് പുടിൻ

ഉക്രെയ്‌നിലെ വെടിനിർത്തലിനുള്ള യുഎസ് നിർദ്ദേശങ്ങളോട് റഷ്യ യോജിക്കുന്നുവെന്നും എന്നാൽ ഏതൊരു വെടിനിർത്തലും സംഘർഷത്തിന്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി വിശദാംശങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വ്യാഴാഴ്ച പറഞ്ഞു.

2022-ൽ പുടിൻ പതിനായിരക്കണക്കിന് സൈനികരെ ഉക്രെയ്നിലേക്ക് അയച്ചു. ശീതയുദ്ധത്തിന്റെ ആഴങ്ങൾക്ക് ശേഷമുള്ള മോസ്കോയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിന് ഇത് കാരണമായി. “ശത്രുത അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളോട് ഞങ്ങൾ യോജിക്കുന്നു.” ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ചർച്ചകൾക്ക് ശേഷം ക്രെംലിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“എന്നാൽ ഈ വിരാമം ദീർഘകാല സമാധാനത്തിലേക്ക് നയിക്കുകയും ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം എന്ന വസ്തുതയിൽ നിന്നാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.” 2024 മധ്യം മുതൽ റഷ്യൻ സൈന്യം മുന്നേറുകയാണ്. ഉക്രെയ്‌നിന്റെ അഞ്ചിലൊന്ന് പ്രദേശവും അവർ നിയന്ത്രിക്കുന്നു. മൂന്ന് വർഷമായി ഈ യുദ്ധം തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർത്തുമെന്ന് പറഞ്ഞ യുദ്ധമാണിത്. “രക്തച്ചൊരിച്ചിൽ” എന്ന് ട്രംപ് വിശേഷിപ്പിച്ചത് അവസാനിപ്പിക്കാൻ ഉക്രെയ്ൻ പിന്തുണയ്ക്കുമെന്ന് പറഞ്ഞ 30 ദിവസത്തെ വെടിനിർത്തലിനുള്ള യുഎസ് നിർദ്ദേശം ക്രെംലിൻ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ പറഞ്ഞിരുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പുടിൻ നന്ദി പറഞ്ഞു. “ആ ആശയം തന്നെ ശരിയാണ്, ഞങ്ങൾ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്നു.” പുടിൻ പറഞ്ഞു. “എന്നാൽ നമ്മൾ ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളുണ്ട്. നമ്മുടെ അമേരിക്കൻ സഹപ്രവർത്തകരുമായും നമ്മൾ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.” ഈ വിഷയം ചർച്ച ചെയ്യാൻ ട്രംപിനെ വിളിച്ചേക്കാമെന്ന് പുടിൻ പറഞ്ഞു. “സമാധാനപരമായ മാർഗങ്ങളിലൂടെ ഈ സംഘർഷം അവസാനിപ്പിക്കുക എന്ന ആശയത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.”

റഷ്യൻ സൈന്യത്തിന്റെ വലിയ ആക്രമണത്തെത്തുടർന്ന് ഉക്രെയ്‌നിന് കാലുറപ്പ് നഷ്ടപ്പെടാൻ പോകുന്ന പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖലയിലെ ഒരു കമാൻഡ് പോസ്റ്റ് സന്ദർശിക്കാൻ ബുധനാഴ്ച പുടിൻ പച്ച കാമഫ്ലേജ് യൂണിഫോം ധരിച്ചു അവിടെ സന്ദശിച്ചിരുന്നു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍