രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ

രണ്ട് പതിറ്റാണ്ടായി താലിബാനെതിരെ നിലനിന്നിരുന്ന വിലക്ക് വ്യാഴാഴ്ച റഷ്യയുടെ സുപ്രീം കോടതി നീക്കിയതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ വീണ്ടും തുറക്കാനും അഫ്ഗാനിസ്ഥാനെ സ്ഥിരപ്പെടുത്താനുള്ള ക്രെംലിന്റെ ശ്രമവുമായി ബന്ധപ്പെട്ടാണ് താലിബാനെ ഭീകര പട്ടികയിൽ നിന്നും റഷ്യ ഒഴിവാക്കുന്നത്. 2021-ൽ യുഎസ് സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ അഫ്ഗാൻ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം ലോക വേദിയിൽ ഏറെക്കുറെ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന താലിബാന്റെ ഈ നീക്കം നിസ്സംശയമായും നയതന്ത്ര വിജയമാണ്.

അതിനുശേഷം താലിബാൻ പ്രതിനിധികൾ റഷ്യയിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അർത്ഥമാക്കുന്നത് റഷ്യക്കാർക്ക് ഇനി താലിബാനുമായുള്ള ബന്ധം ശിക്ഷാർഹമായ കുറ്റമല്ല എന്നാണ്. “മയക്കുമരുന്നിനും ഭീകരതയ്ക്കും എതിരായ പോരാട്ടം ഉൾപ്പെടെ എല്ലാ മേഖലകളിലും അഫ്ഗാനിസ്ഥാനുമായി പരസ്പര പ്രയോജനകരമായ ബന്ധം സ്ഥാപിക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്.” റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം നാല് വർഷം മുമ്പ് താലിബാൻ കാബൂൾ പിടിച്ചെടുത്തതിനുശേഷം മോസ്കോ കാബൂളിലെ എംബസി പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനിലും റഷ്യയിലും മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയ്‌ക്കെതിരെ പോരാടുന്നതിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുണ്ട്. കൂടാതെ അവർക്കിടയിൽ രക്തരൂക്ഷിതമായ ചരിത്രവുമുണ്ട്. 1979-ൽ, “മുജാഹിദീൻ” എന്നറിയപ്പെടുന്ന വിമതർ അട്ടിമറിക്കാൻ സാധ്യതയുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിന്തുണയ്ക്കാൻ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചു. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ സി.ഐ.എ മുജാഹിദീനുകളെ പിന്തുണച്ചതും പ്രസിദ്ധമാണ്.

1989-ൽ സോവിയറ്റ് സൈന്യം പിൻവാങ്ങുമ്പോഴേക്കും മുപ്പത് ലക്ഷം വരെ അഫ്ഗാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സോവിയറ്റുകളെ പരാജയപ്പെടുത്താൻ സഹായിച്ച സായുധ സംഘങ്ങളിൽ നിന്ന് ഉയർന്നുവന്ന താലിബാൻ പിന്നീട് 1996-ൽ അധികാരത്തിൽ വന്നു. യുഎസ് അധിനിവേശത്തിനുശേഷം 2001-ൽ അത് അട്ടിമറിക്കപ്പെട്ടു. ഇരുപത് വർഷത്തിന് ശേഷം വീണ്ടും അധികാരത്തിൽ വന്നു. അന്താരാഷ്ട്ര സമൂഹത്തിൽ അംഗീകാരം നേടാൻ താലിബാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളും കണക്കിലെടുത്ത് പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, താലിബാന് സ്വീകാര്യതയില്ല. സമീപ മാസങ്ങളിൽ, പ്രാദേശിക സംയോജനം ലക്ഷ്യമിട്ട് കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം നയതന്ത്ര മാർഗങ്ങൾ തുറന്നിട്ട രാജ്യങ്ങളിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, ചൈന, പാകിസ്ഥാൻ, ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ