രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ

രണ്ട് പതിറ്റാണ്ടായി താലിബാനെതിരെ നിലനിന്നിരുന്ന വിലക്ക് വ്യാഴാഴ്ച റഷ്യയുടെ സുപ്രീം കോടതി നീക്കിയതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ വീണ്ടും തുറക്കാനും അഫ്ഗാനിസ്ഥാനെ സ്ഥിരപ്പെടുത്താനുള്ള ക്രെംലിന്റെ ശ്രമവുമായി ബന്ധപ്പെട്ടാണ് താലിബാനെ ഭീകര പട്ടികയിൽ നിന്നും റഷ്യ ഒഴിവാക്കുന്നത്. 2021-ൽ യുഎസ് സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ അഫ്ഗാൻ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം ലോക വേദിയിൽ ഏറെക്കുറെ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന താലിബാന്റെ ഈ നീക്കം നിസ്സംശയമായും നയതന്ത്ര വിജയമാണ്.

അതിനുശേഷം താലിബാൻ പ്രതിനിധികൾ റഷ്യയിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അർത്ഥമാക്കുന്നത് റഷ്യക്കാർക്ക് ഇനി താലിബാനുമായുള്ള ബന്ധം ശിക്ഷാർഹമായ കുറ്റമല്ല എന്നാണ്. “മയക്കുമരുന്നിനും ഭീകരതയ്ക്കും എതിരായ പോരാട്ടം ഉൾപ്പെടെ എല്ലാ മേഖലകളിലും അഫ്ഗാനിസ്ഥാനുമായി പരസ്പര പ്രയോജനകരമായ ബന്ധം സ്ഥാപിക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്.” റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം നാല് വർഷം മുമ്പ് താലിബാൻ കാബൂൾ പിടിച്ചെടുത്തതിനുശേഷം മോസ്കോ കാബൂളിലെ എംബസി പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനിലും റഷ്യയിലും മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയ്‌ക്കെതിരെ പോരാടുന്നതിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുണ്ട്. കൂടാതെ അവർക്കിടയിൽ രക്തരൂക്ഷിതമായ ചരിത്രവുമുണ്ട്. 1979-ൽ, “മുജാഹിദീൻ” എന്നറിയപ്പെടുന്ന വിമതർ അട്ടിമറിക്കാൻ സാധ്യതയുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിന്തുണയ്ക്കാൻ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചു. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ സി.ഐ.എ മുജാഹിദീനുകളെ പിന്തുണച്ചതും പ്രസിദ്ധമാണ്.

1989-ൽ സോവിയറ്റ് സൈന്യം പിൻവാങ്ങുമ്പോഴേക്കും മുപ്പത് ലക്ഷം വരെ അഫ്ഗാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സോവിയറ്റുകളെ പരാജയപ്പെടുത്താൻ സഹായിച്ച സായുധ സംഘങ്ങളിൽ നിന്ന് ഉയർന്നുവന്ന താലിബാൻ പിന്നീട് 1996-ൽ അധികാരത്തിൽ വന്നു. യുഎസ് അധിനിവേശത്തിനുശേഷം 2001-ൽ അത് അട്ടിമറിക്കപ്പെട്ടു. ഇരുപത് വർഷത്തിന് ശേഷം വീണ്ടും അധികാരത്തിൽ വന്നു. അന്താരാഷ്ട്ര സമൂഹത്തിൽ അംഗീകാരം നേടാൻ താലിബാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളും കണക്കിലെടുത്ത് പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, താലിബാന് സ്വീകാര്യതയില്ല. സമീപ മാസങ്ങളിൽ, പ്രാദേശിക സംയോജനം ലക്ഷ്യമിട്ട് കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം നയതന്ത്ര മാർഗങ്ങൾ തുറന്നിട്ട രാജ്യങ്ങളിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, ചൈന, പാകിസ്ഥാൻ, ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍