സുനിത വില്യംസിന്റെയും കൂട്ടാളിയുടെയും മടങ്ങി വരവ് അനിശ്ചിതത്വത്തിൽ; ഹീലിയം ചോർച്ചയും സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാറും ചർച്ചയാകുന്നു

ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, സഹപ്രവർത്തകനായ ബുച്ച് വിൽമോർ എന്നിവർ തിരികെ മടങ്ങാത്തതിൽ ചോദ്യങ്ങൾ ഉയരുന്നു. ഒരു ആഴ്ചത്തെ ബഹിരാകാശ യാത്രക്കായി പോയവർ 21 ദിവസമായിട്ടും ഭൂമിയിലേക്ക് മടങ്ങി വരാനാവാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ കാപ്‌സ്യൂളിൽ കഴിയുകയാണ്.

ബോയിങ്ങ് കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. 2024 ജൂൺ 5 ന് ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ആയിരുന്നു ഇവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ജൂൺ 13 ന് ആയിരുന്നു മടക്കം ഷെഡ്യൂൾ ചെയ്‌തിരുന്നത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. ഇപ്പോൾ ഇവരുടെ യാത്ര അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബോയിംഗ് സ്റ്റാർലൈനറിന്റെ ബഹിരാകാശ പേടകത്തെ ബാധിച്ച സാങ്കേതിക പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമാണ് മടക്കം വൈകുന്നതിന്റെ കാരണമെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിനീയർമാർ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ അവർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ ദൗത്യത്തിന് ഭീഷണിയല്ലെന്നും നാസയും ബോയിംഗ് ഉദ്യോഗസ്ഥരും തറപ്പിച്ചുപറയുന്നു.

നിലവിൽ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് കൂടുതൽ കാലം അവിടെ നില നിൽക്കാനുള്ള കഴിവുണ്ട്. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറയുന്നതനുസരിച്ച്, സ്റ്റാർലൈനറിന് സാധാരണ സാഹചര്യങ്ങളിൽ 45 ദിവസം വരെ ഡോക്ക് ചെയ്യാനാകും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, ഓൺബോർഡിലെ വിവിധ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കാലയളവ് 72 ദിവസം വരെ നീട്ടാവുന്നതാണ്.

ഈ സമയം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും മിഷൻ കൺട്രോളർമാർക്കും എഞ്ചിനീയർമാർക്കും മതിയായ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, സ്റ്റാർലൈനർ വില്യംസിനെയും വിൽമോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് സ്റ്റീവ് സ്റ്റിച്ച് ഉറപ്പിച്ചു പറയുന്നു.

അതേസമയം ബഹിരാകാശയാത്രികരെ രക്ഷിക്കാനായി സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ബഹിരാകാശത്തേക്ക് പുറപ്പെടുന്നു എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സ്‌പേസ് എക്‌സിൻ്റെ സഹായം ആവശ്യമില്ലെന്നാണ് നാസയും ബോയിംഗ് ഉദ്യോഗസ്ഥരും പറയുന്നത്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി