സുനിത വില്യംസിന്റെയും കൂട്ടാളിയുടെയും മടങ്ങി വരവ് അനിശ്ചിതത്വത്തിൽ; ഹീലിയം ചോർച്ചയും സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാറും ചർച്ചയാകുന്നു

ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, സഹപ്രവർത്തകനായ ബുച്ച് വിൽമോർ എന്നിവർ തിരികെ മടങ്ങാത്തതിൽ ചോദ്യങ്ങൾ ഉയരുന്നു. ഒരു ആഴ്ചത്തെ ബഹിരാകാശ യാത്രക്കായി പോയവർ 21 ദിവസമായിട്ടും ഭൂമിയിലേക്ക് മടങ്ങി വരാനാവാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ കാപ്‌സ്യൂളിൽ കഴിയുകയാണ്.

ബോയിങ്ങ് കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. 2024 ജൂൺ 5 ന് ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ആയിരുന്നു ഇവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ജൂൺ 13 ന് ആയിരുന്നു മടക്കം ഷെഡ്യൂൾ ചെയ്‌തിരുന്നത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. ഇപ്പോൾ ഇവരുടെ യാത്ര അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബോയിംഗ് സ്റ്റാർലൈനറിന്റെ ബഹിരാകാശ പേടകത്തെ ബാധിച്ച സാങ്കേതിക പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമാണ് മടക്കം വൈകുന്നതിന്റെ കാരണമെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിനീയർമാർ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ അവർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ ദൗത്യത്തിന് ഭീഷണിയല്ലെന്നും നാസയും ബോയിംഗ് ഉദ്യോഗസ്ഥരും തറപ്പിച്ചുപറയുന്നു.

നിലവിൽ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് കൂടുതൽ കാലം അവിടെ നില നിൽക്കാനുള്ള കഴിവുണ്ട്. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറയുന്നതനുസരിച്ച്, സ്റ്റാർലൈനറിന് സാധാരണ സാഹചര്യങ്ങളിൽ 45 ദിവസം വരെ ഡോക്ക് ചെയ്യാനാകും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, ഓൺബോർഡിലെ വിവിധ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കാലയളവ് 72 ദിവസം വരെ നീട്ടാവുന്നതാണ്.

ഈ സമയം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും മിഷൻ കൺട്രോളർമാർക്കും എഞ്ചിനീയർമാർക്കും മതിയായ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, സ്റ്റാർലൈനർ വില്യംസിനെയും വിൽമോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് സ്റ്റീവ് സ്റ്റിച്ച് ഉറപ്പിച്ചു പറയുന്നു.

അതേസമയം ബഹിരാകാശയാത്രികരെ രക്ഷിക്കാനായി സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ബഹിരാകാശത്തേക്ക് പുറപ്പെടുന്നു എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സ്‌പേസ് എക്‌സിൻ്റെ സഹായം ആവശ്യമില്ലെന്നാണ് നാസയും ബോയിംഗ് ഉദ്യോഗസ്ഥരും പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്