സുനിത വില്യംസിന്റെയും കൂട്ടാളിയുടെയും മടങ്ങി വരവ് അനിശ്ചിതത്വത്തിൽ; ഹീലിയം ചോർച്ചയും സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാറും ചർച്ചയാകുന്നു

ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, സഹപ്രവർത്തകനായ ബുച്ച് വിൽമോർ എന്നിവർ തിരികെ മടങ്ങാത്തതിൽ ചോദ്യങ്ങൾ ഉയരുന്നു. ഒരു ആഴ്ചത്തെ ബഹിരാകാശ യാത്രക്കായി പോയവർ 21 ദിവസമായിട്ടും ഭൂമിയിലേക്ക് മടങ്ങി വരാനാവാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ കാപ്‌സ്യൂളിൽ കഴിയുകയാണ്.

ബോയിങ്ങ് കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. 2024 ജൂൺ 5 ന് ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ആയിരുന്നു ഇവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ജൂൺ 13 ന് ആയിരുന്നു മടക്കം ഷെഡ്യൂൾ ചെയ്‌തിരുന്നത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. ഇപ്പോൾ ഇവരുടെ യാത്ര അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബോയിംഗ് സ്റ്റാർലൈനറിന്റെ ബഹിരാകാശ പേടകത്തെ ബാധിച്ച സാങ്കേതിക പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമാണ് മടക്കം വൈകുന്നതിന്റെ കാരണമെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിനീയർമാർ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ അവർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ ദൗത്യത്തിന് ഭീഷണിയല്ലെന്നും നാസയും ബോയിംഗ് ഉദ്യോഗസ്ഥരും തറപ്പിച്ചുപറയുന്നു.

നിലവിൽ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് കൂടുതൽ കാലം അവിടെ നില നിൽക്കാനുള്ള കഴിവുണ്ട്. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറയുന്നതനുസരിച്ച്, സ്റ്റാർലൈനറിന് സാധാരണ സാഹചര്യങ്ങളിൽ 45 ദിവസം വരെ ഡോക്ക് ചെയ്യാനാകും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, ഓൺബോർഡിലെ വിവിധ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കാലയളവ് 72 ദിവസം വരെ നീട്ടാവുന്നതാണ്.

ഈ സമയം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും മിഷൻ കൺട്രോളർമാർക്കും എഞ്ചിനീയർമാർക്കും മതിയായ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, സ്റ്റാർലൈനർ വില്യംസിനെയും വിൽമോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് സ്റ്റീവ് സ്റ്റിച്ച് ഉറപ്പിച്ചു പറയുന്നു.

അതേസമയം ബഹിരാകാശയാത്രികരെ രക്ഷിക്കാനായി സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ബഹിരാകാശത്തേക്ക് പുറപ്പെടുന്നു എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സ്‌പേസ് എക്‌സിൻ്റെ സഹായം ആവശ്യമില്ലെന്നാണ് നാസയും ബോയിംഗ് ഉദ്യോഗസ്ഥരും പറയുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി