അധികാരം നിലനിർത്താൻ വേണ്ടി വ്യോമാക്രമണങ്ങൾ മറയാക്കുകയാണ്, ഇസ്രായേലിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഇസ്രായേലിന്റെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നതിനും അധികാരത്തിൽ സ്വന്തം പിടി നിലനിർത്തുന്നതിനുമുള്ള പ്രചാരണത്തിന് “മറ” നൽകുന്നതിനാണ് ചൊവ്വാഴ്ച ഗാസയിൽ വെടിനിർത്തൽ ലംഘിച്ച വ്യോമാക്രമണത്തിന് ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതെന്ന് ഇസ്രായേലിലെ പ്രതിഷേധക്കാർ ആരോപിച്ചു. ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇസ്രായേലിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്.

“[ഗാസയിലെ] ഈ ആക്രമണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. [അവർ] പ്രവർത്തിക്കുന്ന രീതി ഈ ബാഹ്യ ഭീഷണി സൃഷ്ടിക്കുകയും ശബ്ദമുയർത്തുന്നവരെ ജനാധിപത്യ വിരുദ്ധരാണെന്ന് ആരോപിക്കുകയും ചെയ്യുക എന്നതാണ്.” ഇസ്രായേൽ നാവികസേനയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥയും പ്രതിഷേധങ്ങളുടെ സംഘാടകയുമായ ഓറ പെലെഡ് നകാഷ് പറഞ്ഞു. ഗാസയിൽ നിലവിൽ ഹമാസ് തടവിൽ വച്ചിരിക്കുന്നതോ അല്ലെങ്കിൽ മുമ്പ് തടവിലാക്കിയിരിക്കുന്നതോ ആയ ഇസ്രായേലി ബന്ദികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകളും ഈ ആഴ്ച പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ഉടനടി വെടിനിർത്തൽ കരാർ ആവശ്യപ്പെടുന്ന പ്രസ്താവനകളും പ്രതിഷേധക്കാർ പുറപ്പെടുവിച്ചു.

അതേസമയം ഹമാസ് ഇപ്പോഴും തടവിലാക്കിയിരിക്കുന്ന ബന്ദികളെ രക്ഷിക്കാൻ കഴിയുമെന്ന് ഗാസയിൽ തടവിൽ വെച്ച് കൊല്ലപ്പെട്ട നാദവ് പോപ്പിൾവെല്ലിന്റെ സഹോദരി അയെലെറ്റ് സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു. “അവരെ ഇപ്പോഴും വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും. അതിജീവിക്കാത്തവരെ തിരികെ കൊണ്ടുവന്ന് അന്തസ്സോടെ സംസ്‌കരിക്കാൻ അർഹരാണ്… നമ്മൾ വെടിനിർത്തലിലേക്കും ചർച്ചകളിലേക്കും മടങ്ങുകയും അവരുടെ മോചനം ഉറപ്പാക്കുകയും വേണം. അവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള ഏക മാർഗം ഒരു കരാറാണ്. ദയവായി, മറ്റ് കുടുംബങ്ങൾക്ക് എന്റേതിന് സമാനമായ വിധി അനുഭവിക്കാൻ അനുവദിക്കരുത്.” സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു.

ഇസ്രായേലിലെ രൂക്ഷമായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഗാസയിൽ പുതിയ ആക്രമണ തരംഗം ആരംഭിച്ചത്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായേൽ പാർലമെന്റിൽ നിർണായക വോട്ടുകൾ നേടുന്നതിന് നെതന്യാഹുവിന് വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. അല്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. ഗാസയിലെ ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനെ ഈ സഖ്യകക്ഷികൾ ശക്തമായി എതിർത്തു. ജനുവരിയിൽ നെതന്യാഹു ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവച്ച തീവ്ര വലതുപക്ഷ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ചൊവ്വാഴ്ച സർക്കാരിൽ വീണ്ടും ചേർന്നു.

അഴിമതിക്കേസിലും നെതന്യാഹു വിചാരണ നേരിടുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. “യുദ്ധം പുനരാരംഭിച്ചതിനാൽ” വാദം കേൾക്കലിൽ ഹാജരാകാതിരിക്കാനുള്ള നെതന്യാഹുവിന്റെ അഭ്യർത്ഥന ചൊവ്വാഴ്ച കോടതി അംഗീകരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി