അധികാരം നിലനിർത്താൻ വേണ്ടി വ്യോമാക്രമണങ്ങൾ മറയാക്കുകയാണ്, ഇസ്രായേലിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഇസ്രായേലിന്റെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നതിനും അധികാരത്തിൽ സ്വന്തം പിടി നിലനിർത്തുന്നതിനുമുള്ള പ്രചാരണത്തിന് “മറ” നൽകുന്നതിനാണ് ചൊവ്വാഴ്ച ഗാസയിൽ വെടിനിർത്തൽ ലംഘിച്ച വ്യോമാക്രമണത്തിന് ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതെന്ന് ഇസ്രായേലിലെ പ്രതിഷേധക്കാർ ആരോപിച്ചു. ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇസ്രായേലിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്.

“[ഗാസയിലെ] ഈ ആക്രമണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. [അവർ] പ്രവർത്തിക്കുന്ന രീതി ഈ ബാഹ്യ ഭീഷണി സൃഷ്ടിക്കുകയും ശബ്ദമുയർത്തുന്നവരെ ജനാധിപത്യ വിരുദ്ധരാണെന്ന് ആരോപിക്കുകയും ചെയ്യുക എന്നതാണ്.” ഇസ്രായേൽ നാവികസേനയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥയും പ്രതിഷേധങ്ങളുടെ സംഘാടകയുമായ ഓറ പെലെഡ് നകാഷ് പറഞ്ഞു. ഗാസയിൽ നിലവിൽ ഹമാസ് തടവിൽ വച്ചിരിക്കുന്നതോ അല്ലെങ്കിൽ മുമ്പ് തടവിലാക്കിയിരിക്കുന്നതോ ആയ ഇസ്രായേലി ബന്ദികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകളും ഈ ആഴ്ച പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ഉടനടി വെടിനിർത്തൽ കരാർ ആവശ്യപ്പെടുന്ന പ്രസ്താവനകളും പ്രതിഷേധക്കാർ പുറപ്പെടുവിച്ചു.

അതേസമയം ഹമാസ് ഇപ്പോഴും തടവിലാക്കിയിരിക്കുന്ന ബന്ദികളെ രക്ഷിക്കാൻ കഴിയുമെന്ന് ഗാസയിൽ തടവിൽ വെച്ച് കൊല്ലപ്പെട്ട നാദവ് പോപ്പിൾവെല്ലിന്റെ സഹോദരി അയെലെറ്റ് സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു. “അവരെ ഇപ്പോഴും വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും. അതിജീവിക്കാത്തവരെ തിരികെ കൊണ്ടുവന്ന് അന്തസ്സോടെ സംസ്‌കരിക്കാൻ അർഹരാണ്… നമ്മൾ വെടിനിർത്തലിലേക്കും ചർച്ചകളിലേക്കും മടങ്ങുകയും അവരുടെ മോചനം ഉറപ്പാക്കുകയും വേണം. അവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള ഏക മാർഗം ഒരു കരാറാണ്. ദയവായി, മറ്റ് കുടുംബങ്ങൾക്ക് എന്റേതിന് സമാനമായ വിധി അനുഭവിക്കാൻ അനുവദിക്കരുത്.” സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു.

ഇസ്രായേലിലെ രൂക്ഷമായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഗാസയിൽ പുതിയ ആക്രമണ തരംഗം ആരംഭിച്ചത്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായേൽ പാർലമെന്റിൽ നിർണായക വോട്ടുകൾ നേടുന്നതിന് നെതന്യാഹുവിന് വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. അല്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. ഗാസയിലെ ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനെ ഈ സഖ്യകക്ഷികൾ ശക്തമായി എതിർത്തു. ജനുവരിയിൽ നെതന്യാഹു ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവച്ച തീവ്ര വലതുപക്ഷ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ചൊവ്വാഴ്ച സർക്കാരിൽ വീണ്ടും ചേർന്നു.

അഴിമതിക്കേസിലും നെതന്യാഹു വിചാരണ നേരിടുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. “യുദ്ധം പുനരാരംഭിച്ചതിനാൽ” വാദം കേൾക്കലിൽ ഹാജരാകാതിരിക്കാനുള്ള നെതന്യാഹുവിന്റെ അഭ്യർത്ഥന ചൊവ്വാഴ്ച കോടതി അംഗീകരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു