തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍ വിവാദമാകുന്നു

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദമാകുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ-തയിബ എന്ന തീവ്രവാദ സംഘടനയുടെ നേതാവുമാണ് ഹാഫിസ് സയീദ്. പാക്കിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ കലണ്ടറിലാണ് ഹാഫിസ് സയീദിന്റെ ചിത്രമുള്‍പ്പെടുത്തിയിരിക്കുന്നത്.

പാക്ക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയുടെ ട്വീറ്റിലാണ് ഈ വിവരമുള്ളത്. ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭയും അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ തടവിലായിരുന്ന ഹാഫീസ് സയീദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനു എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടത്. പക്ഷേ ഈ വിഷയത്തില്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...