തടവിലാക്കിയവരെ ഉടന്‍ മോചിപ്പിക്കണം; അതുവരെ വെള്ളവും വെളിച്ചവും തരില്ല; മാനുഷികമായ ഇളവെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളി ഇസ്രയേല്‍

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചാലെ ഗാസമുനമ്പിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കുവെന്ന് ഇസ്രയേല്‍. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കൈമാറണം. അല്ലെങ്കില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളിയാണ് ഇസ്രയേല്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബന്ദികളാക്കിയവരെ വിട്ടുനല്‍കുന്നതുവരെ ഗാസയിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഉപരോധിക്കുമെന്നും ആരും മാനുഷീകതയെപ്പറ്റി സംസാരിക്കാന്‍ വരേണ്ടന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളില്‍ ജനറേറ്ററുകള്‍ക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്‌ക്രോസിന്റെ അഭ്യര്‍ഥനയും ഇസ്രയേല്‍ തള്ളി. വൈദ്യുതിയില്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നല്‍കി.

ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേല്‍ തിങ്കളാഴ്ച മുതല്‍ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാല്‍ ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തി.

ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫാ കവാടത്തിലൂടെ പലസ്തീന്‍കാര്‍ക്കു ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമെത്തിക്കാനായി അയല്‍രാജ്യമായ ഈജിപ്ത് ഇസ്രയേലും യുഎസുമായി ചര്‍ച്ച ഊര്‍ജിതമാക്കി. രാജ്യാന്തര സഹായങ്ങളും ഈജിപ്ത് വഴിയാണു വരേണ്ടത്. ഉപരോധത്തില്‍ ഇളവു ലഭിക്കാതെ ഇവയും ഗാസയിലേക്ക് എത്തില്ല. ഐഎസിനെതകര്‍ത്തതുപോലെ ഹമാസിനെയും തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് സൈന്യം നടപടികള്‍ ശക്തമാക്കിയത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ