ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് ഇസ്രായേലിൽ നിർമ്മിച്ച ആയുധത്താൽ 

ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇസ്രായേലിൽ നിർമ്മിച്ചതാണെന്ന് ഇറാനിലെ ഇംഗ്ലീഷ് ഭാഷാ പ്രസ് ടി വി തിങ്കളാഴ്ച അറിയിച്ചു.

“ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെ വധിക്കപ്പെട്ട സ്ഥലത്ത് നിന്ന് ശേഖരിച്ച ആയുധം ഇസ്രായേൽ സൈനിക വ്യവസായത്തിന്റെ ലോഗോയും സവിശേഷതകളും ഉള്ളതാണ്,” പേര് വെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

ആരാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് അറിയില്ലെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രി എലി കോഹൻ തിങ്കളാഴ്ച റേഡിയോ സ്റ്റേഷൻ 103 എഫ്എമ്മിനോട് പറഞ്ഞു.

വെള്ളിയാഴ്ച ടെഹ്‌റാനടുത്ത് ഒരു ദേശീയപാതയിൽ മൊഹ്‌സെൻ ഫക്രിസാദെയുടെ കാറിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. ഇറാന്റെ ആണവായുധ പരീക്ഷണങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിട്ടാണ് മൊഹ്‌സെൻ ഫക്രിസാദെയെ ഇസ്രയേൽ കരുതിയിരുന്നത്.

വടക്കൻ ടെഹ്‌റാനിലെ ഒരു സെമിത്തേരിയിൽ തിങ്കളാഴ്ച ഇറാൻ ഫക്രിസാദെയുടെ ശവസംസ്കാരം ആരംഭിച്ചതായി സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്തു. അതേസമയം ശാസ്ത്രഞ്ജന്റെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞിട്ടുണ്ട്. ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാന്റെ ദീർഘകാല ശത്രുവായ ഇസ്രയേലിനെയാണ് ഇറാന്റെ ഭരണാധികാരികൾ കുറ്റപ്പെടുത്തുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി