ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് ഇസ്രായേലിൽ നിർമ്മിച്ച ആയുധത്താൽ 

ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇസ്രായേലിൽ നിർമ്മിച്ചതാണെന്ന് ഇറാനിലെ ഇംഗ്ലീഷ് ഭാഷാ പ്രസ് ടി വി തിങ്കളാഴ്ച അറിയിച്ചു.

“ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെ വധിക്കപ്പെട്ട സ്ഥലത്ത് നിന്ന് ശേഖരിച്ച ആയുധം ഇസ്രായേൽ സൈനിക വ്യവസായത്തിന്റെ ലോഗോയും സവിശേഷതകളും ഉള്ളതാണ്,” പേര് വെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

ആരാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് അറിയില്ലെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രി എലി കോഹൻ തിങ്കളാഴ്ച റേഡിയോ സ്റ്റേഷൻ 103 എഫ്എമ്മിനോട് പറഞ്ഞു.

വെള്ളിയാഴ്ച ടെഹ്‌റാനടുത്ത് ഒരു ദേശീയപാതയിൽ മൊഹ്‌സെൻ ഫക്രിസാദെയുടെ കാറിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. ഇറാന്റെ ആണവായുധ പരീക്ഷണങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിട്ടാണ് മൊഹ്‌സെൻ ഫക്രിസാദെയെ ഇസ്രയേൽ കരുതിയിരുന്നത്.

വടക്കൻ ടെഹ്‌റാനിലെ ഒരു സെമിത്തേരിയിൽ തിങ്കളാഴ്ച ഇറാൻ ഫക്രിസാദെയുടെ ശവസംസ്കാരം ആരംഭിച്ചതായി സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്തു. അതേസമയം ശാസ്ത്രഞ്ജന്റെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞിട്ടുണ്ട്. ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാന്റെ ദീർഘകാല ശത്രുവായ ഇസ്രയേലിനെയാണ് ഇറാന്റെ ഭരണാധികാരികൾ കുറ്റപ്പെടുത്തുന്നത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും