ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്റെ നിർദ്ദേശത്തെ 'പൊങ്ങച്ചം' എന്ന് ഉത്തരകൊറിയ

ഗാസ പിടിച്ചെടുക്കാനും പലസ്തീനികളെ പുറത്താക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ ബുധനാഴ്ച ഉത്തരകൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ ഒരു പൊങ്ങച്ചമായി അപലപിച്ചു. ഫലസ്തീനികളുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള നേരിയ പ്രതീക്ഷകളാണ് ഈ നിർദ്ദേശത്തിലൂടെ തകർക്കപ്പെടുന്നതെന്ന് ട്രംപിനെ നേരിട്ട് പേരെടുത്ത് പറയാതെ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) നടത്തിയ ഒരു വ്യാഖ്യാനത്തിൽ പറയുന്നു. “യുഎസിന്റെ ബോംബ് ഷെൽ പ്രഖ്യാപനത്തിൽ ലോകം ഇപ്പോൾ കഞ്ഞിക്കുടം പോലെ തിളച്ചുമറിയുകയാണ്.” കെസിഎൻഎ പറഞ്ഞു.

ഗാസയിലെ നിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കാനും യുദ്ധത്തിൽ തകർന്ന പ്രദേശത്തെ “മധ്യേഷ്യയിലെ റിവിയേര” എന്ന് പ്രസിഡന്റ് വിശേഷിപ്പിച്ച സ്ഥലമാക്കി മാറ്റാനും യുഎസ് ഉദ്ദേശിക്കുന്നുവെന്ന ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ വ്യാഖ്യാനം. പനാമ കനാലും ഗ്രീൻലാൻഡും ഏറ്റെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ആഹ്വാനങ്ങളെയും “ഗൾഫ് ഓഫ് മെക്സിക്കോ” യുടെ പേര് “ഗൾഫ് ഓഫ് അമേരിക്ക” എന്ന് മാറ്റാനുള്ള തീരുമാനത്തെയും കെസിഎൻഎ വ്യാഖ്യാനം വിമർശിച്ചു.

“യുഎസ് അതിന്റെ കാലഹരണപ്പെട്ട ദിവാസ്വപ്നത്തിൽ നിന്ന് ഉണർന്ന് മറ്റ് രാജ്യങ്ങളുടെയും രാഷ്ട്രങ്ങളുടെയും അന്തസ്സിലും പരമാധികാരത്തിലും കടന്നുകയറ്റം നടത്തുന്നത് ഉടൻ അവസാനിപ്പിക്കണം.” കെസിഎൻഎ റിപ്പോർട്ട് പറയുന്നു. യുഎസിനെ “ക്രൂരമായ കൊള്ളക്കാരൻ” എന്ന് കെസിഎൻഎ വിളിച്ചു. തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി അഭൂതപൂർവമായ ഉച്ചകോടികൾ നടത്തുകയും അവരുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി