ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേർക്ക് 'വിസ' പ്രഖ്യാപിച്ചു

കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന നിത്യാനന്ദ കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ‘കൈലാസ’ ശരിക്കും എവിടെയാണെന്ന് ആർക്കും അറിയാത്തതിനാൽ ഇത് നിത്യാനന്ദയുടെ പുതിയ തട്ടിപ്പായിരിക്കാനാണ് സാദ്ധ്യത. ബലാൽസംഗ കേസിൽ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയിൽ എവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയിൽ താമസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് നിത്യാനന്ദ പ്രഖ്യാപിച്ചു. ആഗോളവത്കരണം മൂലമുള്ള കുടിയേറ്റം ആശയവിനിമയത്തിൽ പുരോഗതിയുണ്ടാക്കും, ഗതാഗതം പ്രോത്സാഹിപ്പിക്കണം. എന്നാൽ മനുഷ്യനിർമ്മിതമായ വിപത്ത് മൂലമുള്ള കുടിയേറ്റം പരിഹരിക്കേണ്ടതുണ്ട് എന്ന് നിത്യാനന്ദ പറഞ്ഞു.

കൈലാസയിൽ ഒരു റിസർവ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇപ്പോൾ സന്ദർശകർക്കായി തന്റെ രാജ്യത്തേക്ക് വിസ നൽകാൻ തുടങ്ങി എന്നും നിത്യാനന്ദ പറയുന്നു. നിത്യാനന്ദ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രമായ കൈലാസ സന്ദർശിക്കുന്നതിനാണ് വിസ നൽകുന്നത്.

താൻ സ്ഥാപിച്ച “കൈലാസ”യിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു വിമാനത്തിൽ സന്ദർശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തിൽ കൂടുതൽ സന്ദർശകരെ “കൈലാസ”യിൽ താമസിക്കാൻ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. “ദ്വീപ് രാഷ്ട്ര”ത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകർക്ക് “പരമ ശിവനെ” കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ കൈലാസയുടെ ‘ചിഹ്നവും ഔദ്യോഗിക മുദ്രയും’ നിത്യാനന്ദ ഉദ്ഘാടനം ചെയ്തു, ഇത് ‘കൈലാസ സർക്കാരിന്റെ’ ഭാഗമായ അംഗങ്ങൾ ധരിക്കുമെന്ന് നിത്യാനന്ദ പറയുന്നു. ഇത് വത്തിക്കാൻ സഭയുടെ പോപ്പിന്റെ മോതിരത്തിന് സമാനമാണെന്ന് നിത്യാനന്ദ വീഡിയോയിൽ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ കർണാടകയിലെ ഒരു വിചാരണ കോടതി 2010- ലെ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018- ൽ നിത്യാനന്ദ രാജ്യം വിട്ടതായി കരുതുന്നു. ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിട്ടുണ്ട്. പസഫിക് ദ്വീപ് രാജ്യമായ റിപ്പബ്ലിക് ഓഫ് വാനുവാട്ടുവിലെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നിത്യാനന്ദ തന്റെ ബിസിനസ് നടത്തുന്നതെന്നാണ് ഈ വർഷം ആദ്യം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ