റോമില്‍ മുസ്സോളിനിയുടെ ചെറുമകള്‍ക്ക് വിജയം

ഇറ്റാലിയന്‍ ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം. നാല്‍പത്തിയേഴുകാരിയായ റേച്ചലേ മുസ്സോളിനി ഇത് രണ്ടാംവട്ടമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഒക്‌ടോബര്‍ മൂന്ന് നാല് തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 8,200 വോട്ടുകള്‍ നേടിയ റേച്ചെലെ ആണ് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥി. കഴിഞ്ഞവട്ടം (2016) നേടിയതിനേക്കാള്‍ 657 വോട്ടുകള്‍ കൂടുതല്‍.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന വലതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ റേച്ചെലെ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് തന്റെ കുടുംബപ്പേര് തോന്നിപ്പിക്കുന്നതുപോലെ താന്‍ തീവ്രവലതുപക്ഷക്കാരിയല്ല എന്നും ഇടതുപക്ഷചിന്താഗതിക്കാരായ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നുമാണ്. ഞാന്‍ ഇന്റര്‍വ്യൂ ചെയ്യപ്പെട്ടതെല്ലാം ഇതേ കാരണത്താലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷവും ഞാന്‍ നന്നായി ജോലി ചെയ്തു. അത് തുടരും.

സ്‌കൂള്‍കാലം മുതല്‍ പലരും പറയുന്നത് കേള്‍ക്കാമായിരുന്നു. ഞാന്‍ ബെനിറ്റോ മുസ്സോളിനിയുടെ പേരക്കുട്ടിയാണെന്ന്. ഈ പേരും വഹിച്ചുകൊണ്ടാണ് ഇത്രയുംകാലം ജീവിച്ചത്. ഞാന്‍ ആ ആകുലതകളെ തരണം ചെയ്തു. പിതാമഹന്റെ ഫാസിസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റേച്ചെലെ മാദ്ധ്യമങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ തയ്യാറായില്ല. ആ വിഷയം സംസാരിച്ചാല്‍ നാളെ നേരം വെളുത്താലും തീരില്ല എന്നു മാത്രമാണ് പ്രതികരിച്ചത്.

ബെനിറ്റോ മുസ്സോളിനിയുടെ നാലാമത്തെ മകനും പിയാനിസ്റ്റുമായിരുന്ന റൊമാനോ മുസ്സോളിനിയുടെ മകളാണ് റേച്ചെലേ.  റേച്ചെലെയേക്കാള്‍ പന്ത്രണ്ടുവയസ്സിനു മുതിര്‍ന്ന സഹോദരിയും നടിയുമായ അലസ്സാന്‍ഡ്ര യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. വിഖ്യാതനടി  സോഫിയാ ലോറന്‍ ഇവരുടെ മാതൃസഹോദരിയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ