ഇന്ത്യ-പാക് വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെയെന്ന് മാർപാപ്പ പറഞ്ഞു. ലോകത്തോടുള്ള ആദ്യ അഭിസംഭോധനയിലാണ് മാർപാപ്പയുടെ സന്ദേശം. ഇന്ത്യ പാകിസ്ഥാൻ വെടി നിർത്തൽ ധാരണയിൽ സന്തോഷമെന്നും മാർപാപ്പ പറഞ്ഞു. യുക്രെയ്നിലും വെടിനിർത്തൽ വേണമെന്നും ഗാസയിലെ ബന്ദികളെ വിട്ടയക്കണമെന്നും മാർപാപ്പ പറഞ്ഞു.
267ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സെന്‍റ് പീറ്ററിലെ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, മാര്‍പാപ്പ പറഞ്ഞു.