കിം ജോങ് ഉന്‍ വൊന്‍സാനിലെ ആഡംബര വില്ലയിലോ?; ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ഉപഗ്രഹക്കണ്ണുകള്‍

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വൊന്‍സാനിലെ ആഡംബര വില്ലയില്‍ ഉണ്ടെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ കടലോര റിസോര്‍ട്ടിനടുത്ത് ആഡംബര ഉല്ലാസനൗകകളുടെ നീക്കം ശ്രദ്ധയില്‍ പെട്ടത്.

കൊറോണ വൈറസില്‍ നിന്നും രക്ഷപ്പെടാനായാണ് കിം ജോങ് ഉന്‍ വോന്‍സനിലേക്ക് മാറിയതെന്നാണ് ദക്ഷിണ കൊറിയയിലെയും യുഎസ്സിലെയും അധികൃതര്‍ പറയുന്നത്. കിമ്മിന്റെ ആരോഗ്യവും, എവിടെയുണ്ടെന്നുള്ള വിവരവും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും വിശ്വസനീയമായ വിവരങ്ങള്‍ ഉത്തര കൊറിയയില്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നു.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള വൊന്‍സാനിലെ കിമ്മിന്റെ കടല്‍ത്തീര സൗധം ഗസ്റ്റ് വില്ലകളാല്‍ നിറഞ്ഞതാണ്. കൂടാതെ സ്വകാര്യ ബീച്ച്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, പ്രൈവറ്റ് ട്രെയിന്‍ സ്റ്റേഷന്‍ എന്നിവയും ഇവിടെയുളളതായി സാറ്റ് ലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ പറയുന്നു. വൊന്‍സാന്‍ കിമ്മിന്റെ ജനനസ്ഥലമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ കിം എവിടെയാണ് ജനിച്ചത് എന്നതിന് ഔദ്യോഗിക രേഖകളൊന്നും ഇല്ല.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍