കെഎം മാണിക്ക് ശേഷം പാലായ്ക്ക് വീണ്ടും മന്ത്രി; ഓസ്ട്രേലിയയില്‍ ചരിത്രം തിരുത്തിക്കുറിച്ച് മലയാളി നഴ്‌സ്; ലിയോ ഫിനോക്യാറോയുടെ മന്ത്രിസഭയില്‍ ജിന്‍സണ്‍ ആന്റോ ചാള്‍സും

ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സ് (36) ഇടംനേടി. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയില്‍ കായികം, യുവജനക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്‌കാരികം, സാംസ്‌കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ജിന്‍സണന് ലഭിച്ചിരിക്കുന്നത്. കെഎം മാണിക്ക് ശേഷം പാലാ സ്വദേശിയായ മറ്റൊരുമന്ത്രിയെന്നാണ് ജിന്‍സന്റെ പുതിയ നേട്ടത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയില്‍ മന്ത്രിയാവുന്നത്.

കഴിഞ്ഞ മാസം 24ന് നടന്ന തിരഞ്ഞെടുപ്പില്‍ സാന്‍ഡേഴ്‌സന്‍ മണ്ഡലത്തില്‍ നിന്നു കണ്‍ട്രി ലിബറല്‍ പാര്‍ട്ടി (സിഎല്‍പി) സ്ഥാനാര്‍ഥിയായാണ് ടെറിട്ടറി പാര്‍ലമെന്റിലേക്ക് ജിന്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2011-ല്‍ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.

ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനും പാലാ മൂന്നിലവ് പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്‌സി ചാള്‍സിന്റെയും മകനാണ് ജിന്‍സണ്‍. നോര്‍ത്തേണ്‍ ടെറിട്ടറി മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ കണ്‍സല്‍റ്റന്റായ അനുപ്രിയ ജിന്‍സനാണു ഭാര്യ. മക്കള്‍: എയ്മി, അന.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക