റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ രണ്ട് വിദേശമാധ്യമപ്രവര്‍ത്തകരെ മ്യാന്‍മറില്‍ അറസ്റ്റ് ചെയ്തു

മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ രണ്ട് വിദേശമാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാ ലോന്‍, ക്യാവ് സോയ് ഓ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്നതുമായ ഒഫീഷ്യല്‍ സീക്രട്ടസ് ആക്ടാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് മ്യാന്‍മറിലെ അമേരിക്കന്‍ എംബസി നല്‍കുന്ന വിവരം. മ്യാന്‍മര്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ വിളിച്ചുവരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശമാധ്യമത്തിന് ഈ മാധ്യമപ്രവര്‍ത്തകര്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരം ചോര്‍ത്തി നല്‍കിയതായി മ്യാന്‍മര്‍ സര്‍ക്കാര്‍ മാധ്യമത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യങ്കൂണ്‍‍ പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുള്ളത്.

മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ അഭാര്‍ത്ഥികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയായിരുന്നു ഇവര്‍. മ്യാന്‍മര്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തിന്റെ ബാക്കിപത്രമാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.

ആഗസ്റ്റിലാണ് 650000 തോളം വരുന്ന മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യക്കാര്‍ മ്യാന്‍മറില്‍ നിന്ന് പുറന്തള്ളപ്പെടുന്നത്. സ്വന്തം രാജ്യത്തു നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ അതിര്‍ത്തികളിലും ഇന്ത്യയിലുമായാണ് ഇവര്‍ അഭയം തേടിയിരുന്നത്.

വിദേശമാധ്യമപ്രവര്‍ത്തരെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ അമേരിക്കന്‍ എംബസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യം സംരക്ഷിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തിക്കാന്‍ കഴിയണം. അറസ്റ്റിനെക്കുറിച്ച് മ്യാന്‍മര്‍ സര്‍ക്കാരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് യുഎസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി