കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ജപ്പാനില്‍ ജനനനിരക്ക് വര്‍ദ്ധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2024ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജനന നിരക്കില്‍ വന്‍ ഇടിവാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പോയ വര്‍ഷം ജപ്പാനില്‍ 6.86 ലക്ഷം കുട്ടികളാണ് ജനിച്ചത്. 1899ന് ശേഷം ആദ്യമായാണ് ജപ്പാനില്‍ ഏഴുലക്ഷത്തില്‍ താഴെ കുട്ടികള്‍ ജനിക്കുന്നതെന്ന പ്രത്യേകതയും 2024ന് സ്വന്തം. 2023-നെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ ഇടിവ് ആണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്.

ജപ്പാനിലെ നിലവിലെ ‘നിശ്ശബ്ദ അടിയന്തരാവസ്ഥ’യ്ക്ക് തുല്യമാണെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശിശു അലവന്‍സ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ദമ്പതിമാര്‍ ഒരേസമയം പേരന്റ് ലീവ് എടുക്കുമ്പോള്‍ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന ഉറപ്പ് എന്നീ തീരുമാനങ്ങളും ജനന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളതായി പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു.

ജനന നിരക്ക് ഉയരാത്തതിന് കാരണം ജപ്പാനിലെ യുവാക്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തത് കൊണ്ട് കൂടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജപ്പാനിലെ യുവാക്കള്‍ വിവാഹം കഴിക്കുന്നതിനായി വിവിധ പദ്ധതികളും ജപ്പാന്‍ മുന്നോട്ടുവച്ചിരുന്നു. 2070ഓടെ ജപ്പാന്റെ ജനസംഖ്യ 30 ശതമാനം ഇടിഞ്ഞ് 8.7 കോടിയിലെത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചിന്റെ പഠനം നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇതില്‍ പത്തില്‍ നാലുപേര്‍ അറുപത്തഞ്ചോ അതിനുമുകളിലോ പ്രായമുള്ളവരായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജനസംഖ്യയെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണിത്. 2024-ല്‍ 16 ലക്ഷം മരണങ്ങള്‍ രേഖപ്പെടുത്തിയതായും, ഇത് മുന്‍വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ