ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

ഗാസയിലെ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വറിനെ വധിച്ചതായി ഇസ്രയേല്‍. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇസ്രയേല്‍ വധിച്ച ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റ സഹോദരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വര്‍. യഹിയ സിന്‍വറിന്റെ മരണത്തിന് ശേഷമാണ് മുഹമ്മദ് സിന്‍വര്‍ ഹമാസ് തലപ്പത്ത് എത്തിയത്.

ഇസ്രയേല്‍ പാര്‍ലമെന്റിലാണ് മുഹമ്മദ് സിന്‍വറടക്കം കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുകള്‍ നെതന്യാഹു പുറത്തുവിട്ടത്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യഹിയ സിന്‍വറിനെ മാസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് നേരത്തെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. പിന്നീടാണ് മുഹമ്മദ് സിന്‍വര്‍ തലപ്പത്ത് എത്തിയത്.

ഇസ്രയേല്‍ സേന ഗാസയിലെ ഖാന്‍ സിറ്റിയില്‍ മെയ് 13 ന് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വറിനെ വധിച്ചതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി