യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

ഹൂതികള്‍ക്കെതിരായുള്ള ആക്രമണത്തില്‍ യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്ത് ഇസ്രയേല്‍. യമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ നടത്ത ആക്രമണത്തിലാണ് വിമാനം പൂര്‍ണമായും തകര്‍ന്നത്. യെമനിയെ എയര്‍വേസിന്റെ അവസാന വിമാനവും പൂര്‍ണമായു തകര്‍ത്തതായി സനാ രാജ്യാന്തര വിമാനത്താവളം ജനറല്‍ ഡയറക്ടര്‍ ഖാലിദ് അല്‍-ഷൈഫ് എക്‌സില്‍ കുറിച്ചു. ഏവിയേഷന്‍ ഡാറ്റ പ്രകാരം സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരുമായി പോകേണ്ട വിമാനമാണെന്ന് തകര്‍ന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു. ഉച്ചയോടെയാണ് വിമാവതാവളത്തിനുനേരെ വ്യോമാക്രമണമുണ്ടായത്. റണ്‍വേക്ക് പുറമേ ടാര്‍മാര്‍ക്കിലുണ്ടായ യമനിയ വിമാനവും തകര്‍ത്തു. വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് നാലു തവണ ആക്രണമുണ്ടായി.

മക്കയില്‍ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാനായി തീര്‍ത്ഥാടകര്‍ ഈ വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിനുനേരെ ആക്രമണമുണ്ടായതെന്ന് യമനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍ വിമാനത്താവളത്തെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഹൂതി മിലിഷ്യ അറിയിച്ചു. ആറ് വിമാനങ്ങള്‍ മെയ് ആറിന് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. അതിനുശേഷം കഴിഞ്ഞ 17നാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചത്.

യമനിലേക്ക് സഹായം എത്തിക്കാനായി യുഎന്‍ ഉപയോഗിക്കുന്നത് സന അന്താരാഷ്ട്ര വിമാനത്താവളമാണ്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 20 ദശലക്ഷത്തിലധികം പേര്‍ക്ക് വൈദ്യചികിത്സ, മരുന്ന്, സഹായം എന്നിവ ലഭ്യമാക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് സന വിമാനത്താവളം.

ചൊവ്വാഴ്ച്ച ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികള്‍ തുടര്‍ച്ചയായി രണ്ടു ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ വിമാനത്താവളങ്ങള്‍ക്കു നേര്‍ക്ക് ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് സനായിലെ ആക്രമണം. 48 മണിക്കൂറിനിടെ ഹൂതികളുടെ രണ്ട് മിസൈലാക്രമണമാണ് ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഉണ്ടായത്. െടല്‍ അവീവിനടുത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണിത്. വ്യോമാക്രമണത്തിന് മുന്‍പ് സൈറണുകള്‍ മുഴങ്ങിയതായും ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രയേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചതെന്നും ഹൂതികള്‍ വ്യക്തമാക്കി.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ