മയക്കുമരുന്നു നൽകി പീഡിപ്പിച്ചത് അഞ്ച് സ്ത്രീകളെ; ഇന്ത്യാക്കാരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ഓസ്ട്രേലിയൻ കോടതി

അഞ്ച് കൊറിയൻ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മയക്കുമരുന്ന് നൽകി ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസിൽ ഇന്ത്യക്കാരനെ കുറ്റവാളിയെന്ന് കണ്ടെത്തി ഓസ്ട്രേലിയൻ കോടതി. സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയത്.

സ്ത്രീകളെ മയക്കു മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, ബെഡിനരികിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധൻഖർ തന്റെ ലൈംഗികാതിക്രമങ്ങൾ വീഡിയോയിൽ പകർത്തിയതായും പറയുന്നു. 2018-ൽ മറ്റ് സ്ത്രീകളുമൊത്തുള്ള ഇയാളുടെ നിരവധി വീഡിയോ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ ബലാത്സം​ഗം ചെയ്തിരുന്നത്.

ഓസ്‌ട്രേലിയയിലെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുൻ മേധാവിയായിരുന്നു ഇയാൾ. സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധൻഖറെന്നും കോടതി പറഞ്ഞു.രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരൻ എന്നും പ്രതിയെ കോടതി വിശേഷിപ്പിച്ചു. ജാമ്യത്തിൽ തുടരാൻ ധൻഖർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 കാരനായ ധൻഖറിനെതിരെ വർഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡാറ്റാ വിദഗ്ധനാണ് കുറ്റവാളിയായ ധൻഖർ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇയാൾ കോടതിവിധിയോട് പ്രതികരിച്ചത്. തന്റെ ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് ഇത്തരം കാര്യങ്ങളിലേക്ക് നയിച്ചതെന്ന് ധൻഖർ കോടതിയോട് പറഞ്ഞു. ഇതേ കാരണം പറഞ്ഞാണ് ഇയാൾ യുവതികളെ വശത്താക്കിയിരുന്നത്. സിഡ്നി മോണിംഗ് ഹെറാൾഡ് പത്രമാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി