'താലിബാന് പിന്നിൽ ഇന്ത്യ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചു വരുന്നു'; ഖ്വാജ ആസിഫ്

അതിർത്തിയ്‌ക്കപ്പുറം അഫ്ഗാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ മന്ത്രി ഖ്വാജ ആസിഫ്. താലിബാൻ സർക്കാരിന്റെ സമീപകാല തീരുമാനങ്ങൾ പാകിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും താലിബാന്റെ തീരുമാനങ്ങളിൽ ഇപ്പോൾ ഇന്ത്യയുടെ സ്വാധീനം വ്യക്തമായി കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാൻ അതിർത്തി പോസ്റ്റുകളിൽ തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ താലിബാൻ സർക്കാർ യാതൊരു കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ല.

നയതന്ത്ര മാർഗങ്ങളിലൂടെ അഫ്ഗാനിസ്ഥാനുമായി ഇടപഴകാൻ ആവർത്തിച്ച് ശ്രമിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് താലിബാൻ ഇപ്പോൾ പ്രവർത്തിക്കുന്നത് . താലിബാൻ പാകിസ്ഥാനെതിരെ ഒരു നിഴൽ യുദ്ധം നടത്തുകയാണിപ്പോൾ,‘ എന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ശാശ്വത പരിഹാരത്തിന് ട്രംപ് ഇടപെടണമെന്നാവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സാധാരണ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ യുദ്ധമുണ്ടാക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്ന ഒരേയൊരു പ്രസിഡന്‍റായി ട്രംപ് മാറിയെന്നും ഇത്ര സമാധാന പ്രിയനായ മറ്റൊരു യുഎസ് പ്രസിഡന്‍റുണ്ടായിട്ടില്ലെന്നും ഖ്വാജ ആസിഫ് പറയുന്നു. അതുകൊണ്ടുതന്നെ പാക്–അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി