30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ...! ഫലവത്താകുമോ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഡിജിറ്റൽ നിശബ്ദത?

ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചിരിക്കുകയാണ്. നിരവധി നേതാക്കൾ അടക്കം ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയുണ്ടായി. ഒരാഴ്‌ചത്തേക്ക് എല്ലാ ദിവസവും രാത്രി 9 മുതൽ 9:30 വരെ 30 മിനിറ്റാണ് ഡിജിറ്റൽ നിശബ്‌ദത ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രഫസർ ടിടി ശ്രീകുമാർ അടക്കമുള്ള പ്രമുഖർ ഈ ക്യാമ്പയിനിൻ്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഒരുമിച്ച് ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ ആണ് ‘സൈലൻസ് ഫോർ ഗസ്സ’ മുന്നോട്ട് വെച്ചിരിക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നാണ് ആഹ്വാനം.

ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമൻ്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക എന്നും ക്യാമ്പയിൻ ആഹ്വനം വഹിയ്‌യുന്നുണ്ട്. എന്നാൽ 30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. സത്യത്തിൽ ഫലവത്താകുമോ ഫലസ്തീന് ജനതക്ക് വേണ്ടിയുള്ള ഈ ഡിജിറ്റൽ നിശബ്ദത?. സത്യാവസ്ഥ എന്തെന്നാൽ എല്ലാവരും ഒന്നിച്ചുള്ള ഇത്തരമൊരു കൂട്ടായ പ്രവർത്തനം സോഷ്യൽ മീഡിയ അൽഗോരിതങ്ങളിൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കുമെന്നും, ഗസ്സയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുമുള്ള ആശയമാണ് ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്.

ഇത്തരത്തിലുള്ള പ്രവർത്തി വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ ദൃശ്യപരതയെയും ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പ്രതീകാത്മക പ്രവർത്തനം സൃഷ്‌ടിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രതിഷേധം ഫലവത്തായി തീരുമാണെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

അതേസമയം പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’യില്‍ പങ്കാളിയാകുമെന്ന് സിപിഎം. ഒരാഴ്ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 മുതല്‍ 9:30 വരെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’ എന്ന പരിപാടിയിലാണ് സിപിഎം ഭാഗമാവുക.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ എങ്ങനെയാണ് പങ്കാളികളാകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു യുഎന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഈ കമ്പനികളുടെ ദുഷിച്ച പങ്ക് തുറന്നുകാട്ടപ്പെടേണ്ടതും അവര്‍ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയേണ്ടതുമാണ്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം