രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുറക്കും; നിലവിലെ നയം പരാജയമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; കാനഡയിലേക്ക് കുടിയേറ്റ സ്വപ്‌നം കാണുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി

കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന കുടിയേറ്റ നയം പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അതിനാല്‍ രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്നും അദേഹം വ്യക്തമാക്കി. കാനഡയുടെ നയവ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ഇന്ത്യക്കാര്‍.

സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍. നിലവിലെ കുടിയേറ്റ നയം അനുസരിച്ച്, അടുത്ത വര്‍ഷം 3,95,000 ആളുകള്‍ക്കാണ് വിസ അനുവദിക്കേണ്ടത്. ഇത് 3.8 ലക്ഷം ആക്കി കുറക്കും.

അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ അറിയിച്ചു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.ഇത് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.

കോവിഡിന് ശേഷം രാജ്യത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ ആളുകള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഓരോ രണ്ട് വര്‍ഷംതോറും, അഞ്ചുലക്ഷം പേര്‍ക്ക് സ്ഥിര റെസിഡന്‍സ് വിസ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍, തൊഴില്‍ ആവശ്യങ്ങളെയൂം ജനസംഖ്യ പെരുപ്പത്തെയും വേണ്ടവിധം പുതിയ നയത്തില്‍ സന്തുലിതപ്പെടുത്താനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റനയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന ജനങ്ങളുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ