ഹമാസ് മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിൽ നിയന്ത്രണങ്ങളുമായി ഇസ്രയേൽ, റഫാ അതിർത്തി അടച്ചു, അന്താരാഷ്ട്ര സഹായത്തിനും നിയന്ത്രണം

ഗാസയിലെ സമാധാന കരാർ ഹമാസ് ലംഘിച്ചെന്ന് ഇസ്രേയൽ. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു.

ഗാസയിലേക്കുള്ള സഹായങ്ങൾക്ക് ഇസ്രയേൽ നിയന്ത്രണമേർപ്പെടുത്തുകയും റഫാ അതിർത്തി അടയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ നാല് മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവ ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങൾക്ക് രണ്ട് ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെച്ചതിലൂടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേൽ ആരോപിച്ചതിന് ശേഷമാണ് ഈ കൈമാറ്റം നടന്നത്. തിങ്കളാഴ്ച ജീവനോടെയുള്ള 20 ബന്ദികളെയും മരിച്ച നാല് പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടയച്ചിരുന്നു. എന്നാൽ ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടയക്കുന്നതിലാണ് കാലതാമസം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയോടെ നാല് മൃതദേഹങ്ങൾ കൂടി ഇസ്രയേലിലേക്കെത്തി. ഇവ ബന്ദികളുടേതാണെന്ന് സ്ഥിരീകരിച്ചാൽ, 20 ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഹമാസിന്റെ കൈവശം അവശേഷിക്കുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ഈ വർഷം ആദ്യം, കൊല്ലപ്പെട്ട ബന്ദിയായ ഒരാളുടേതാണെന്ന് പറഞ്ഞ് ഹമാസ് ഇസ്രായേലിന് ഒരു മൃതദേഹം നൽകിയിരുന്നു.

എന്നാൽ അത് ഒരു പലസ്തീൻകാരന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതേസമയം കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ബുധനാഴ്ച ഇസ്രായേലിന് കൈമാറുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കിയാൽ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും