അസാധാരണ ശൈത്യം; മഞ്ഞുകാറ്റിൽ വലഞ്ഞ് ഗ്രീസും തുർക്കിയും

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും. യൂറോപ്പിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും മഞ്ഞുവീഴ്ചയും പതിവില്ലാത്തതാണ്.എല്‍പിഡ എന്ന മഞ്ഞുകാറ്റാണ് കാലാവസ്ഥാ രൂക്ഷമാവാന്‍ കാരണം. ദുഷ്‌കരമായി തുടരുന്ന ശൈത്യം ജനജീവിതത്തെ ആകെ തടസപ്പെടുത്തി

പ്രദേശത്ത് ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം ഗ്രീസിലെ പ്രധാന ഹൈവേയുടെ പല ഭാഗങ്ങളും അടച്ചിരുന്നു. തലസ്ഥാനമായ ഏഥന്‍സ് മുഴുവനായും മഞ്ഞുമൂടി. ഏഥന്‍സിലെ പ്രധാന റോഡുകളില്‍ 1200 കാറുകളാണ് കുടുങ്ങിയത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ തന്നെ ശേഷിപ്പായ അഥീനിയന്‍ കുന്നുകളിലെ അക്രോപോളിസിലെ പാര്‍ഥിനോണ്‍ ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു.

ഗ്രീസില്‍ സാധാരണ വാര്‍ഷിക കണക്ക് അനുസരിച്ച് വെറും 1.3 സെന്റിമീറ്റര്‍ മാത്രമേ മഞ്ഞ് വീഴ്ച്ചയുണ്ടാവാറുള്ളൂ. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് തവണ മാത്രമാണ് ശൈത്യകാലത്ത് മഞ്ഞുവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തവണ എല്‍പിഡ കാരണം എട്ട് സെന്റിമീറ്റര്‍ കനത്തില്‍ മഞ്ഞ് മൂടിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം 10 സെന്റിമീറ്റര്‍ കനത്തിലായിരുന്നു മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നത്.

രക്ഷാപ്രവർത്തനത്തിന്  സൈന്യം ഇറങ്ങുകയും ആവശ്യമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു.  വാഹനങ്ങളിലും അല്ലാതെയും കുടുങ്ങിക്കിടന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. സൈന്യം രക്ഷിച്ചവരുടെ എണ്ണം 3500 കടന്നു.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലും മഞ്ഞ് വീഴ്ച ശക്തമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന വിമാനത്താവളത്തിലെ റണ്‍വേയില്‍ മഞ്ഞ് മൂടിയതോടെ വിമാന സര്‍വീസുകള്‍ നിലച്ചു. കാറുകള്‍ റോഡില്‍ ഇറക്കരുതെന്നാണ് ഇസ്താംബൂളിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു നിര്‍ദേശം. ജനജീവിതം ദുസ്സഹമായി തുടരുകയാണ്. 55,000 ടണ്‍ ഉപ്പ് ഉപയാഗിച്ച് മഞ്ഞ് അലിയിക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കി സര്‍ക്കാര്‍.

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസില്‍ അപൂര്‍വമായി സംഭവിക്കുന്ന മഞ്ഞിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടൊര്‍ണാഡോ ചുഴലിക്കാറ്റിന് സമാനമായാണ് മഞ്ഞുകാറ്റ് ആഞ്ഞടിച്ചത്.മഞ്ഞുവീഴ്ചയുടെ സമയത്ത് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും കരിങ്കടലിലും ഉപരിതല ഊഷ്മാവ് 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു .ഇത് കാറ്റും മഞ്ഞുവീഴ്ചയും ശക്തമാക്കി

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്