പെണ്‍കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ പഠനം തുടരാം, നിബന്ധനകളുമായി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അടുത്ത ആഴ്ച ഹൈസ്‌കൂളുകള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ച് താലിബാന്‍. എല്ലാ സ്‌കൂളുകളും എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി തുറക്കാന്‍ പോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് അസീസ് അഹമ്മദ് റയാന്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും വെവ്വേറെയാണ് പഠിപ്പിക്കുക. വനിതാ അധ്യാപകര്‍ക്ക് മാത്രമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുമതിയുള്ളു. വനിതാ അധ്യാപകരുടെ കുറവുള്ള ചില ഗ്രാമപ്രദേശങ്ങളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന പുരുഷ അധ്യാപകരെ അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചു.

ഈ വര്‍ഷം സ്‌കൂളുകള്‍ അടച്ചിടില്ല. അത്തരത്തില്‍ ഏതെങ്കിലും സ്‌കൂളുകള്‍ അടച്ചിടുകയാണെങ്കില്‍ അത് തുറക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചു പൂട്ടിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉള്‍പ്പടെ അനിശ്ചിതത്വം നിലനിന്നിരുന്നു. അധികാരം വീണ്ടെടുത്തതിനുശേഷം, ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതലായും വിദ്യാഭ്യാസത്തിലേക്ക് മടങ്ങിയത്.

1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരിച്ച കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഈ നയതതില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു താലിബാന്‍ അറിയിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ