'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

ജി7 രാജ്യങ്ങളില്‍നിന്ന് നിന്ന് 2014ല്‍ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ജി7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍പ് ജി7 ആയിരുന്നില്ല ജി8 ആയിരുന്നുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമാണ് റഷ്യയെ ഒഴിവാക്കിയതിന് പിന്നിലെന്നും ലോകവേദിയില്‍ ആരോപിക്കുകയായിരുന്നു ട്രംപ്. റഷ്യയെ ഉള്‍പ്പെടുത്താന്‍ ഒബാമയും ട്രൂഡോയും ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ ജി7ല്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതിനൊപ്പം താന്‍ നാല് വര്‍ഷം മുമ്പ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ യുദ്ധമുണ്ടാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ വീണ്ടും ട്രംപ് പറയുന്നത് വാസ്തവിരുദ്ധമാണെന്ന് തെളിയുകയാണ്. റഷ്യയെ ജി 7 ല്‍ നിന്ന് പുറത്താക്കുന്നത് 2014 ആണ്, ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയാകുന്നത് 2015ലും. അതായത് രണ്ടും തമ്മില്‍ ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്.

മുമ്പ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിന്‍ ട്രൂഡോയും റഷ്യയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലു വര്‍ഷം മുന്‍പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.

റഷ്യ അംഗമായപ്പോള്‍ ജി7 താല്‍ക്കാലികമായി ജി8 ആയി മാറിയിരുന്നു. എന്നാല്‍ ക്രിമിയ പിടിച്ചടക്കിയതിനെത്തുടര്‍ന്നും യുക്രെയ്‌നിലേക്കുള്ള ആദ്യ കടന്നുകയറ്റത്തെത്തുടര്‍ന്നും 2014-ല്‍ രാജ്യം പുറത്താക്കപ്പെടുകയായിരുന്നു. 2022-ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് അടിത്തറയിട്ട സംഭവവികാസങ്ങളായിരുന്നു 2014ലേത്.

ചൈനയെ ജി7ല്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ ജി7 ഉച്ചകോടിയില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംപിന്റെ റഷ്യന്‍ സമീപനം വ്യക്തമായത്. വ്‌ലാഡിമിര്‍ പുട്ടിന്‍ ആഗോള ചര്‍ച്ചകളില്‍ പങ്കാളിയായാല്‍ യുക്രെയ്നിലെ നിലവിലെ സംഘര്‍ഷം തടയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുട്ടിന്‍ തന്നോട് സംസാരിക്കുന്നുവെന്നും അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ലെന്ന് പറയാനും ട്രംപ് മടിച്ചില്ല. ജി 8ല്‍ നിന്ന് പുറത്തായപ്പോള്‍ വളരെയധികം അപമാനിതനായി പുടിന് തോന്നിയെന്നും ട്രംപ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം