'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

ജി7 രാജ്യങ്ങളില്‍നിന്ന് നിന്ന് 2014ല്‍ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ജി7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍പ് ജി7 ആയിരുന്നില്ല ജി8 ആയിരുന്നുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമാണ് റഷ്യയെ ഒഴിവാക്കിയതിന് പിന്നിലെന്നും ലോകവേദിയില്‍ ആരോപിക്കുകയായിരുന്നു ട്രംപ്. റഷ്യയെ ഉള്‍പ്പെടുത്താന്‍ ഒബാമയും ട്രൂഡോയും ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ ജി7ല്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതിനൊപ്പം താന്‍ നാല് വര്‍ഷം മുമ്പ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ യുദ്ധമുണ്ടാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ വീണ്ടും ട്രംപ് പറയുന്നത് വാസ്തവിരുദ്ധമാണെന്ന് തെളിയുകയാണ്. റഷ്യയെ ജി 7 ല്‍ നിന്ന് പുറത്താക്കുന്നത് 2014 ആണ്, ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയാകുന്നത് 2015ലും. അതായത് രണ്ടും തമ്മില്‍ ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്.

മുമ്പ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിന്‍ ട്രൂഡോയും റഷ്യയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലു വര്‍ഷം മുന്‍പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.

റഷ്യ അംഗമായപ്പോള്‍ ജി7 താല്‍ക്കാലികമായി ജി8 ആയി മാറിയിരുന്നു. എന്നാല്‍ ക്രിമിയ പിടിച്ചടക്കിയതിനെത്തുടര്‍ന്നും യുക്രെയ്‌നിലേക്കുള്ള ആദ്യ കടന്നുകയറ്റത്തെത്തുടര്‍ന്നും 2014-ല്‍ രാജ്യം പുറത്താക്കപ്പെടുകയായിരുന്നു. 2022-ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് അടിത്തറയിട്ട സംഭവവികാസങ്ങളായിരുന്നു 2014ലേത്.

ചൈനയെ ജി7ല്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ ജി7 ഉച്ചകോടിയില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംപിന്റെ റഷ്യന്‍ സമീപനം വ്യക്തമായത്. വ്‌ലാഡിമിര്‍ പുട്ടിന്‍ ആഗോള ചര്‍ച്ചകളില്‍ പങ്കാളിയായാല്‍ യുക്രെയ്നിലെ നിലവിലെ സംഘര്‍ഷം തടയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുട്ടിന്‍ തന്നോട് സംസാരിക്കുന്നുവെന്നും അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ലെന്ന് പറയാനും ട്രംപ് മടിച്ചില്ല. ജി 8ല്‍ നിന്ന് പുറത്തായപ്പോള്‍ വളരെയധികം അപമാനിതനായി പുടിന് തോന്നിയെന്നും ട്രംപ് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും