'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

ജി7 രാജ്യങ്ങളില്‍നിന്ന് നിന്ന് 2014ല്‍ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ജി7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍പ് ജി7 ആയിരുന്നില്ല ജി8 ആയിരുന്നുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമാണ് റഷ്യയെ ഒഴിവാക്കിയതിന് പിന്നിലെന്നും ലോകവേദിയില്‍ ആരോപിക്കുകയായിരുന്നു ട്രംപ്. റഷ്യയെ ഉള്‍പ്പെടുത്താന്‍ ഒബാമയും ട്രൂഡോയും ആഗ്രഹിച്ചിരുന്നില്ലെന്നും റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ ജി7ല്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതിനൊപ്പം താന്‍ നാല് വര്‍ഷം മുമ്പ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ യുദ്ധമുണ്ടാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ വീണ്ടും ട്രംപ് പറയുന്നത് വാസ്തവിരുദ്ധമാണെന്ന് തെളിയുകയാണ്. റഷ്യയെ ജി 7 ല്‍ നിന്ന് പുറത്താക്കുന്നത് 2014 ആണ്, ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയാകുന്നത് 2015ലും. അതായത് രണ്ടും തമ്മില്‍ ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്.

മുമ്പ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിന്‍ ട്രൂഡോയും റഷ്യയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലു വര്‍ഷം മുന്‍പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.

റഷ്യ അംഗമായപ്പോള്‍ ജി7 താല്‍ക്കാലികമായി ജി8 ആയി മാറിയിരുന്നു. എന്നാല്‍ ക്രിമിയ പിടിച്ചടക്കിയതിനെത്തുടര്‍ന്നും യുക്രെയ്‌നിലേക്കുള്ള ആദ്യ കടന്നുകയറ്റത്തെത്തുടര്‍ന്നും 2014-ല്‍ രാജ്യം പുറത്താക്കപ്പെടുകയായിരുന്നു. 2022-ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് അടിത്തറയിട്ട സംഭവവികാസങ്ങളായിരുന്നു 2014ലേത്.

ചൈനയെ ജി7ല്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ ജി7 ഉച്ചകോടിയില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംപിന്റെ റഷ്യന്‍ സമീപനം വ്യക്തമായത്. വ്‌ലാഡിമിര്‍ പുട്ടിന്‍ ആഗോള ചര്‍ച്ചകളില്‍ പങ്കാളിയായാല്‍ യുക്രെയ്നിലെ നിലവിലെ സംഘര്‍ഷം തടയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുട്ടിന്‍ തന്നോട് സംസാരിക്കുന്നുവെന്നും അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ലെന്ന് പറയാനും ട്രംപ് മടിച്ചില്ല. ജി 8ല്‍ നിന്ന് പുറത്തായപ്പോള്‍ വളരെയധികം അപമാനിതനായി പുടിന് തോന്നിയെന്നും ട്രംപ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ